അവരും രാജ്യത്തിന്റെ പൗരരാണ്; അച്ഛനാരെന്നറിയാത്ത യുവാവിന് അമ്മയുടെ പേര് മാത്രം ചേർത്ത് ജനനസർട്ടിഫിക്കറ്റ്: ഹൈക്കോടതി

പ്രായപൂർത്തിയാകുന്നതിനുമുമ്പ് അജ്ഞാതനിൽനിന്ന് ഗർഭിണിയായി പ്രസവിച്ച അമ്മയും മകനുമായിരുന്നു ഹർജിക്കാർ
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: അച്ഛനാരെന്നറിയാത്ത യുവാവിന് അമ്മയുടെ പേര് മാത്രം ചേർത്ത് ജനനസർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി. നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേരൊഴിവാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പ്രായപൂർത്തിയാകുന്നതിനുമുമ്പ് അജ്ഞാതനിൽനിന്ന് ഗർഭിണിയായി പ്രസവിച്ച അമ്മയും മകനുമായിരുന്നു ഹർജിക്കാർ.

വിവാഹിതയല്ലാത്ത അമ്മയുടെ മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ അവർക്ക് നിഷേധിക്കാനാകില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്. അവർ അവിവാഹിതയായ അമ്മയുടെ മാത്രം മക്കളല്ല ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെകൂടി സന്തതികളാണെന്നും കോടതി ഓർമിപ്പിച്ചു.മഹാഭാരതകഥയിലെ 'കർണന്റെ' ദുരിതപർവം വിവരിക്കുന്ന കഥകളിപ്പദങ്ങളും വിധിന്യായത്തിലുണ്ട്. പുതിയകാലത്തെ കർണന്മാർക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഭരണഘടനയും ഭരണഘടനാകോടതികളും ഉറപ്പാക്കും. വിവാഹിതരല്ലാത്ത അമ്മമാരുടെയും ബലാത്സംഗത്തിനിരയായ അമ്മമാരുടെയും മക്കൾക്കും അഭിമാനത്തോടെ ജീവിക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com