സിപിഎം സെമിനാര്‍: താന്‍ പങ്കെടുക്കണോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ വി തോമസ്; സോണിയയുമായി സംസാരിക്കുമെന്ന് തരൂര്‍

ബിജെപിയെ നേരിടാന്‍ സിപിഎമ്മിന്റെയും സിപിഐയുടേയും ഡിഎംകെയുടേയും എല്ലാം സഹായം വേണം
കെ വി തോമസ് / ഫയല്‍ ചിത്രം
കെ വി തോമസ് / ഫയല്‍ ചിത്രം

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുമെന്ന് പ്രൊഫ. കെ വി തോമസ്.  വിഷയം സോണിയാഗാന്ധിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയും അറിയിച്ചിട്ടുണ്ട്. 

ദേശീയപ്രാധാന്യമുള്ള വിഷയമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലെ വിഷയം. അതിനാലാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം തേടിയത്. താന്‍ സെമിനാറില്‍ പങ്കെടുക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെവി തോമസ് പറഞ്ഞു.

ബിജെപിയെ  തനിച്ച് നേരിടാനാകില്ല

ബിജെപിയെ കോണ്‍ഗ്രസിന് തനിച്ച് നേരിടാനാകില്ല. ബിജെപിയെ നേരിടാന്‍ സിപിഎമ്മിന്റെയും സിപിഐയുടേയും ഡിഎംകെയുടേയും എല്ലാം സഹായം വേണം. ദേശീയ തലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാന സമ്മേളനത്തിനല്ല, പാര്‍ട്ടി കോണ്‍ഗ്രസിലേക്കാണ് ക്ഷണിച്ചതെന്നും കെ വി തോമസ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കും

അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാക്കുകളെ ബഹുമാനത്തോടെ കാണുന്നുവെന്ന് ശശി തരൂര്‍ എംപി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി സംസാരിക്കും. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കും. ഇപ്പോള്‍ വിവാദത്തിനില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സോണിയാഗാന്ധി അനുവദിച്ചാല്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തോട്ടെ എന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ കെപിസിസി നേതൃത്വം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com