പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അഞ്ചുമാസം ​ഗർഭിണി, സഹപാഠി കസ്റ്റഡിയിൽ, നിരവധി തവണ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

പത്തനംതിട്ട: പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. 

ആശുപത്രിയിൽ പെൺകുട്ടിയെ കൗൺസലിം​ഗിന് വിധേയമാക്കിയപ്പോഴാണ്, ​ഗർഭത്തിന് ഉത്തരവാദി 17 കാരനും സുഹൃത്തുമായ പ്ലസ് ടു വിദ്യാർത്ഥിയാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആറന്മുള പൊലീസിൽ പരാതി നൽകി. പൊലീസ് 17 കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

പെണ്‍കുട്ടിയും 17-കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. 2018 ഏപ്രില്‍ മുതല്‍ ഇവർ സൗഹൃദത്തിലാണ്. 2019-ലെ വേനലവധിക്കായിരുന്നു ആദ്യ പീഡനം. പിന്നീട്  രണ്ടുതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടെ  പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത 17 കാരനെ  ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com