'ജീവനക്കാര്‍ പങ്കെടുക്കുന്നതിന് തെളിവ് എവിടെ?'; കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

മാര്‍ച്ചില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ ആരൊക്കെയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കോടതി
കെ സുരേന്ദ്രന്‍/ ഫയല്‍
കെ സുരേന്ദ്രന്‍/ ഫയല്‍

കൊച്ചി: ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. മാര്‍ച്ച് തുടങ്ങിയതിനാല്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ ബെഞ്ച് അറിയിച്ചു. 

സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിര്‍ബന്ധിച്ച് മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ഇതിന് തെളിവ് എവിടെയെന്നു കോടതി ആരാഞ്ഞു. മാര്‍ച്ചില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ ആരൊക്കെയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കോടതി ചോദിച്ചു. തെളിവുകള്‍ കൈവശമില്ലെന്ന് അഭിഭാഷകന്‍ മറുപടി നല്‍കിയപ്പോള്‍ ഹര്‍ജി തീര്‍പ്പാക്കുന്നതായി കോടതി അറിയിച്ചു. ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പരിശോധിച്ചു നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധ മാര്‍ച്ച് ഭരണഘടനാ പദവിയുള്ള സംസ്ഥാന ഭരണത്തലവനെതിരായിട്ടുള്ള നിയമലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com