തൊടുപുഴ: മൂന്നാറിലെ ജനവാസകേന്ദ്രത്തിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. കടുവാ സങ്കേതത്തിലെ തടാകത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരിച്ചതാണെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം മൂന്നാർ നേമക്കാട് ഭാഗത്ത് പത്തോളം വളർത്തുമൃഗങ്ങളെ കടിച്ചുകൊന്ന കടുവയെ വനം വകുപ്പുകാർ കെണിവച്ചാണ് പിടികൂടിയത്. പരിശോധനയിൽ ഒരു കണ്ണിന് തിമിരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 11:30യോടെയാണ് കടുവ ചത്ത വിവരം ലഭിച്ചത്. തേക്കടി തടാകത്തിലെ വെള്ളത്തിലാണ് ജഡം കണ്ടെത്തിയത്. വെള്ളത്തിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
നാളെ പോസ്റ്റുമോർട്ടം നടത്തും. ദേശീയ സംരക്ഷണ സമിതിയുടെ നിർദേശമനുസരിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ച ശേഷമായിരിക്കും പോസ്റ്റുമോർട്ടം നടപടികൾ.
ഈ വാർത്ത കൂടി വായിക്കൂ ക്യാമ്പസിനകത്ത് വിലസി നടന്നത് പത്തുദിവസം; പരിഭ്രാന്തി പരത്തിയ കടുവ പിടിയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ