'വിചിത്രം; ദേശാഭിമാനി മാത്രം അറിഞ്ഞില്ല'; വിമര്‍ശനം

'കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ വിഎസ് ഇന്ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്'
വി എസ് അച്യുതാനന്ദന്‍/ ഫയല്‍
വി എസ് അച്യുതാനന്ദന്‍/ ഫയല്‍

കൊച്ചി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ 99-ാം പിറന്നാള്‍ സിപിഎം മുഖപത്രം ദേശാഭിമാനി അവഗണിച്ചതിനെതിരെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് വിമര്‍ശനം ഉന്നയിച്ചത്. 

കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ വിഎസ് ഇന്ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങള്‍ ഈ സമയത്ത് ഓര്‍ത്തുപോകുകയാണ്.

വിഎസ് ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുമ്പോള്‍, ദേശാഭിമാനി ഇക്കാര്യം തമസ്‌കരിച്ചു എന്നത് ഏറെ വിചിത്രമായി തോന്നുന്നു. ജയ്‌റാം രമേശ് കുറിച്ചു. ദേശാഭിമാനി ദിനപ്പത്രത്തിന്റെ മുന്‍പേജുകളിലൊന്നും വിഎസിന്റെ പിറന്നാള്‍ വാര്‍ത്തകളോ ചിത്രമോ ഇല്ലെന്നും ജയ്‌റാം രമേശ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com