പുഴയില്‍ നീന്താനിറങ്ങി, യുവാവ് ഒഴുകിപ്പോയി, രക്ഷിക്കാനിറങ്ങിയ സുഹൃത്ത് മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കടവിലെത്തിയ യുവാവ് ഇവരുടെ വാക്ക് കേള്‍ക്കാതെ നീന്താനിറങ്ങുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഓലത്താന്നി പാതിരിശ്ശേരി കടവില്‍, ഒഴിക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. ഓലത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടില്‍ എസ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ വിപിന്‍ (33) ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. 

സുഹൃത്തുക്കള്‍ക്കൊപ്പം കടവിലെത്തിയ യുവാവ് ഇവരുടെ വാക്ക് കേള്‍ക്കാതെ നീന്താനിറങ്ങുകയായിരുന്നു. ഇയാള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട വിപിന്‍ രക്ഷിക്കാന്‍ ഇറങ്ങി. എന്നാല്‍ വിപിനും ഒഴുക്കില്‍പ്പെട്ടു. 

മൃതദേഹം സ്‌കൂബാ സംഘവും, നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നലെ വൈകീട്ടോടെ കണ്ടെത്തി. കടവില്‍ നിന്നും നൂറ് മീറ്ററോളം മാറിയാണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com