തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ നിയസമഭ ചേരും. അന്തിമ തീയതി ഗവര്‍ണറുടെ അനുമതി പ്രകാരം തീരുമാനിക്കും. മന്ത്രിസഭയില്‍ അംഗമാക്കാനുള്ള സിപിഎം തീരുമാനത്തെ തുടര്‍ന്ന് എംബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഇന്ന് രാജിവച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുത്ത എംവി ഗോവിന്ദന് രാജിവെച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് എംബി രാജേഷിനെ മന്ത്രിയാക്കുന്നത്.
ചൊവ്വാഴ്ച എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തൃത്താലയില്‍ നിന്നുള്ള എംഎല്‍എയാണ് എംബി രാജേഷ്.രാജേഷ് സ്പീക്കര്‍ പദവി ഒഴിയുന്ന സാഹചര്യത്തില്‍ സിപിഎമ്മിലെ എഎന്‍ ഷംസീര്‍ പുതിയ സ്പീക്കറാകും. തലശ്ശേരിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഷംസീര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ ഗൂഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ