വീണ്ടും തെരുവുനായ ആക്രമണം; കാട്ടാക്കടയില്‍ കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് കടിയേറ്റു 

കാട്ടാക്കടയില്‍ തെരുവുനായ ആക്രമണം
കാട്ടാക്കടയില്‍ ബസ് കാത്തുനിന്നവരെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യം
കാട്ടാക്കടയില്‍ ബസ് കാത്തുനിന്നവരെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യം

തിരുവനന്തപുരം: കാട്ടാക്കടയില്‍ തെരുവുനായ ആക്രമണം. രണ്ടു കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് കടിയേറ്റു. ബസ് കാത്തുനിന്നവര്‍ക്ക് നേരെയും ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ മറ്റൊരു കുട്ടിയെയുമാണ് തെരുവുനായ ആക്രമിച്ചത്.

ആമച്ചല്‍, പ്ലാവൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ബസ് കാത്തുനിന്ന രണ്ടു കുട്ടികള്‍ക്കാണ് കടിയേറ്റത്. നാട്ടുകാര്‍ വിരട്ടിയോടിച്ചതിനെ തുടര്‍ന്ന് ഓടിയ തെരുവുനായ ബസില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ഒരു കുട്ടിയെയും മറ്റൊരു യുവതിയെയും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട, നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി
മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

കഴിഞ്ഞദിവസം ഒറ്റപ്പാലത്തും സമാനമായ രീതിയില്‍ തെരുവുനായ ആക്രമിച്ചു. പന്ത്രണ്ടുകാരനെയാണ് കടിച്ചത്. വരോട് അത്താണിയില്‍ മനാഫിനെയാണ് നായ കടിച്ചത്. മദ്രസയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം. പ്രദേശത്ത് മറ്റ് രണ്ടുപേര്‍ക്ക് കൂടി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വിജയന്‍, ഹുസൈന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.പിറകില്‍ നിന്നെത്തിയ നായ മഹ്നാസിനെ കടിക്കുകയായിരുന്നു. വലതുകാലിന് ആഴത്തില്‍ മുറിവേറ്റു. മഹ്നാസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com