മധു വധക്കേസ്: കൂറുമാറിയ സാക്ഷിയെ വനംവകുപ്പ് പിരിച്ചുവിട്ടു

അതേസമയം, കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സുനില്‍കുമാറിന്റെ കാഴ്ച പരിശോധന ആരംഭിച്ചു
സുനില്‍കുമാറിനെ കാഴ്ചശക്തി പരിശോധനയ്ക്ക് കൊണ്ടുപോകുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
സുനില്‍കുമാറിനെ കാഴ്ചശക്തി പരിശോധനയ്ക്ക് കൊണ്ടുപോകുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷി വനംവകുപ്പ് താത്ക്കാലിക വാച്ചര്‍ സുനില്‍കുമാറിനെ പിരിച്ചുവിട്ടു. സൈലന്റ് വാലി ഡിവിഷനിലെ താത്ക്കാലിക വാച്ചര്‍ ആയിരുന്നു സുനില്‍കുമാര്‍. അതേസമയം, കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സുനില്‍കുമാറിന്റെ കാഴ്ച പരിശോധന ആരംഭിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന. 

മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചപ്പോള്‍ തനിക്ക് കാണാന്‍ കഴിയുന്നില്ലെന്ന് സാക്ഷി സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ ഉത്തരവിട്ടത്. 

മധുവിനെ മര്‍ദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയില്‍ കാണിച്ചത്. ഈ വീഡിയോയില്‍ കാഴ്ചക്കാരാനായി സുനില്‍ കുമാര്‍ നില്‍ക്കുന്നത് കാണാം.

ബാക്കിയുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു. കേസില്‍ 29ാം സാക്ഷിയാണ് സുനില്‍ കുമാര്‍. മധുവിനെ വനത്തില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം വിസ്താര വേളയില്‍ നിഷേധിച്ചു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം പതിനാറായി.

കേസിലെ 27ാം സാക്ഷി സൈതലവി ഇന്നലെ കൂറുമായിരുന്നു. മധുവിനെ അറിയില്ല എന്നായിരുന്നു സൈതലവി കോടതിയില്‍ പറഞ്ഞത്. ഇതുവരെ വിസ്തരിച്ചതില്‍ ആറുപേര്‍ മാത്രമാണ് കൂറമാറാതെയുള്ളത്. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com