സോപ്പ് വാങ്ങി മുറിവ് കഴുകിയത് ഞങ്ങൾ, അഭിരാമിക്ക് ചികിത്സ തേടിയെത്തിയപ്പോൾ വീഴ്ച; ആരോഗ്യവകുപ്പിനെതിരെ മാതാപിതാക്കളുടെ പരാതി 

അഭിരാമിയുടെ കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി
അഭിരാമിയുടെ മാതാപിതാക്കള്‍
അഭിരാമിയുടെ മാതാപിതാക്കള്‍

പത്തനംതിട്ട: പേവിഷബാധയെത്തുടർന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയുടെ കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. അഭിരാമിക്ക് ചികിത്സ തേടിയെത്തിയപ്പോൾ വീഴ്ചവരുത്തിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. 

പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ഡോക്ടറും ജീവനക്കാരും ആംബുലൻസ് ഡ്രൈവറും ഇല്ലായിരുന്നെന്ന് പരാതിയിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂർ വൈകിയാണ് അഭിരാമിക്ക് പ്രഥമ ശുശ്രൂഷ ലഭിച്ചത്. മുറിവ് വൃത്തിയാക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. മുറിവ് വൃത്തിയാക്കാൻ സോപ്പ് വാങ്ങാൻ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് പറഞ്ഞുവിട്ടു. തങ്ങളാണ് മുറിവ് കഴുകിയതെന്നും മാതാപിതാക്കളായ രജനി, ഹരീഷ് എന്നിവർ പരാതിയിൽ ചൂണ്ടിക്കാട്ടി.

രണ്ടുദിവസമാണ് കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചത്. ആ സമയത്ത് കണ്ണിന്റെ ഭാഗത്തുള്ള പരിക്കിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കോട്ടയം മെഡിക്കൽ കോളജിലേക്കോ, മറ്റേതെങ്കിലും വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിലേക്കോ മാറ്റിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പകരം കുട്ടിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് വിട്ടു. പിന്നീട് 18 ദിവസത്തിന് ശേഷം വെള്ളിയാഴ്ചയോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും, അബോധാവസ്ഥയിലാകുകയും ചെയ്തു. തുടർന്ന് വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടർമാർ വൈറസ് ബാധ തലച്ചോറിനെ ബാധിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും നില ഗുരുതരമാണെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഈ മാസം അഞ്ചാം തിയതിയാണ് അഭിരാമി

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com