അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സന്ധിയുണ്ടാക്കി; വീണ്ടും ഒന്നിക്കും, ഈ നാടകത്തില്‍ ഞങ്ങളില്ല: വി ഡി സതീശന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വി ഡി സതീശന്‍/ഫയല്‍ ചിത്രം
വി ഡി സതീശന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വീണ്ടും ഒന്നിക്കും. ഈ നാടകത്തില്‍ പ്രതിപക്ഷം കഥാപാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത ബില്ലും സര്‍വകലാശാല ബില്ലും ഒപ്പിടില്ലെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി രാജ്ഭവനില്‍ പോയി ഗവര്‍ണറെ സ്വാധീനിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം നടത്തിയത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനത്തില്‍ ഇരുവരും ഒത്തുചേര്‍ന്നു. ഇപ്പോള്‍ പറയുന്നത് ആര്‍എസ്എസിന്റെ ആളായി സര്‍ക്കാരിന ഉപദ്രവിക്കുന്നു എന്നാണ്. അന്ന് ഈ ആര്‍എസ്എസുകാരനായ ആരിഫ് മുഹമ്മദ് ഖാനുമായി സന്ധിയുണ്ടാക്കുമ്പോള്‍ തടസ്സമുണ്ടായിരുന്നില്ല. 

2019ല്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ വിഷയത്തെ കുറിച്ച് ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നത് എന്തിനെന്ന് വ്യക്തമല്ല. അതിന് മറുപടി കൊടുക്കേണ്ടത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചോ, ആക്രമിക്കാന്‍ ശ്രമിച്ചവരെ സംരക്ഷിച്ചോയെന്നൊക്കെ മുഖ്യമന്ത്രി മറുപടി പറയട്ടേ.

ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതാണോ ആര്‍എസ്എസ് മേധാവിയെ കണ്ടത്. പ്രോട്ടോക്കോളിനെ കുറിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ ആര്‍എസ്എസ് തലവനെ അദ്ദേഹം ഇരിക്കുന്നിടത്ത് പോയി കണ്ടപ്പോള്‍ എന്ത് പ്രോട്ടോക്കോളാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു. പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മര്‍ദം ചെലുത്തി. വെയിറ്റേജ് നല്‍കാമെന്ന് താന്‍ പറഞ്ഞു. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം ?ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. തന്റെ നാട്ടുകാരനാണ് കണ്ണൂര്‍ വിസിയെന്നും, നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടി. അപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. താന്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റേത് ഉള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് വാങ്ങി നല്‍കി. ഇത് സമ്മര്‍ദ്ദ തന്ത്രമായിരുന്നുവെന്നും ?ഗവര്‍ണര്‍ പറഞ്ഞു. 

സമ്മര്‍ദം ശക്തയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് മറുപടിയായി ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന്വ്യക്തമാക്കി ജനുവരി 16 ന് മൂന്നാമത്തെ കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് നല്‍കിയ ഉറപ്പു മറന്നുപോയോ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

വാര്‍ത്താസമ്മേളനത്തിന് മുമ്പ് ചീഫ് സെക്രട്ടറി വിപി ജോയി തന്നെ കണ്ടത് സ്വകാര്യ സന്ദര്‍ശനമാണ്. മകളുടെ കല്യാണത്തിന് ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറിയെത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാ?ഗവതുമായി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയാണ്. 1986 മുതല്‍ ആര്‍എസ്എസുമായി ബന്ധമുണ്ട്. ആര്‍എസ്എസ് നിരോധിത സംഘടനയാണോ എന്നും ?ഗവര്‍ണര്‍ ചോദിച്ചു. വിവാദമായ രണ്ടു ബില്ലുകളില്‍ ഒപ്പിടില്ലെന്നും ?ഗവര്‍ണര്‍ സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com