തിരുവനന്തപുരം: ദേശീയ - സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. സംസ്ഥാനത്ത് 368 പേരെ കരുതൽ തടങ്കലിലാക്കിയതായും കേരള പൊലീസ് അറിയിച്ചു.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 28 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഏറ്റവു കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയം ജില്ലയിലാണ്. 87 പേരാണ് കോട്ടയത്ത് അറസ്റ്റിലായത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ കരുതൽ തടങ്കലിലായത്. 118 പേരാണ് കരുതൽ തടങ്കലിൽ ഉണ്ടായിരുന്നത്.
ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്ന ക്രമത്തിൽ
തിരുവനന്തപുരം സിറ്റി - 12, 11, 3
തിരുവനന്തപുരം റൂറൽ - 10, 2, 15
കൊല്ലം സിറ്റി - 9, 0, 6
കൊല്ലം റൂറൽ - 10, 8, 2
പത്തനംതിട്ട - 11, 2, 3
ആലപ്പുഴ - 4, 0, 9
കോട്ടയം - 11, 87, 8
ഇടുക്കി - 3, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറൽ - 10, 3, 3
തൃശൂർ സിറ്റി - 6, 0, 2
തൃശൂർ റൂറൽ - 2, 0, 5
പാലക്കാട് - 2, 0, 34
മലപ്പുറം - 9, 19, 118
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറൽ - 5, 4, 23
വയനാട് - 4, 22, 19
കണ്ണൂർ സിറ്റി - 28, 1, 49
കണ്ണൂർ റൂറൽ - 2, 1, 2
കാസർഗോഡ് - 6, 6, 28
സംസ്ഥാനത്തൊട്ടാകെ കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ഏറ്റവുമധികം ആക്രമണം നടന്നത്. 51 ബസുകളുടെ ചില്ലുകളാണ് അക്രമികൾ തകർത്തത്. ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റതായും കെഎസ്ആർടിസി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ