കെഎസ്ആർടിസി ബസിലെ ന​ഗ്നതാ പ്രദർശനം; സവാദിന് ജാമ്യം, പൂമാലയിട്ട് സ്വീകരണം

സവാദിന് സ്വീകരണമൊരുക്കി ഓൾ കേരള മെൻസ് അസോസിയേഷൻ
ന​ഗ്നതാ പ്രദർശനം നടത്തിയ കേസിൽ സവാദിന് ജാമ്യം/ വിഡിയോ സ്ക്രീൻഷോട്ട്
ന​ഗ്നതാ പ്രദർശനം നടത്തിയ കേസിൽ സവാദിന് ജാമ്യം/ വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം‌: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോഴിക്കോട് കായക്കൊടി കാവിൽ സവാദ് (27) ജയിൽ മോചിതനായി. ജാമ്യത്തിലിറങ്ങിയ സവാദിന് ആലുവ സബ് ജയിൽ പടിക്കൽ ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകി.  

'ഞങ്ങളെല്ലാം ഒപ്പമുണ്ട്' എന്ന ആരവത്തോടെയാണ് സവാദിന് പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരണം ഒരുക്കിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. എറണാകളും അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെയാണ് യുവാവിന് ജാമ്യം അനുവദിച്ചത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്ന് ആരോപിച്ച്  ഓൾ കേരള മെൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ വച്ച് സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ പരാതി. 

ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

യുവതിയുടെ ഭാഗത്താണ് ശരി എന്നാണ് ആദ്യമൊക്കെ വിശ്വസിച്ചിരുന്നതെന്നും ഇൻസ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസിലായതെന്നും അജിത് കുമാർ പറഞ്ഞു. പരാതി നൽകിയ ശേഷം 
ഫോണിലൂടെ ഭീഷണിയുണ്ടെന്നും അജിത് കുമാർ പറഞ്ഞു. സവാദിനു നീതി ലഭിക്കുന്നതു വരെ പോരാടാനാണ് സംഘടനയുടെ തീരുമാനമെന്നും അജിത് കുമാർ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com