അയ്യായിരം പേർക്ക് തൊഴിൽകൊടുക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിക്കപ്പെട്ട സ്ഥാപനം, ഇന്ന് 80,000പേർ; ഇന്ത്യയിലെ ആദ്യ ടെക്നോപാർക്കിൽ പകുതിയോളം സ്ത്രീകൾ

അടുത്തമാസം തിരുവനന്തപുരം ടെക്നോപാർക്കിന് 35 വയസ്സാകുമ്പോൾ, കോവിഡും ഐ ടി മേഖലയിലെ ആഗോള മാന്ദ്യവുമെല്ലാം മറികടന്ന് നേട്ടം കൊയ്യുകയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ 27 ശതമാനം വളർച്ചയാണ് ടെക്നോപാർക്കിലെ തൊഴിലവസരങ്ങളിൽ തുറന്നത്.
Technopark jobs grow 27% over past five Years, 35 years of Thiruvananthapuram Technopark
Technopark jobs grow 27% over past five yearsTNIE
Updated on
3 min read

ടെക്നോപാർക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമായിരുന്നെങ്കിൽ, അത് കേരളത്തിലെ നിരവധി തദ്ദേശസ്ഥാപനങ്ങളെ മൊത്തം ജനസംഖ്യയുടെ കാര്യത്തിൽ പിന്നിലാക്കുമായിരുന്നു!

പണ്ട്, 34 വർഷത്തിന് മുമ്പ് അയ്യായിരം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞപ്പോൾ കൂക്കുവിളി കേട്ട പ്രസ്ഥാനമാണ് ഇന്നിപ്പോൾ അതിന്റെ 16 ഇരട്ടിപേർക്ക് തൊഴിൽ നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലവസരങ്ങൾ 27% വർദ്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക്. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ, എൺപതിനായിരം പേരാണിവിടെ ജോലി ചെയ്യുന്നത്. അതിൽ 45 ശതമാനം പേർ സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

അടുത്തമാസം തിരുവനന്തപുരം ടെക്നോപാർക്കിന് 35 വയസ്സാകുമ്പോൾ, കോവിഡും ഐ ടി മേഖലയിലെ ആഗോള മാന്ദ്യവുമെല്ലാം മറികടന്ന് നേട്ടം കൊയ്യുകയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ 27 ശതമാനം വളർച്ചയാണ് ടെക്നോപാർക്കിലെ തൊഴിലവസരങ്ങളിൽ തുറന്നത്. .

Technopark jobs grow 27% over past five Years, 35 years of Thiruvananthapuram Technopark
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മൂന്ന് മാറ്റങ്ങള്‍; അറിയാം പരിഷ്‌കാരം

"വിവിധ കമ്പനികളിലായി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 2020-21 ലെ 63,000 ൽ നിന്ന് 2024-25 ൽ 80,000 മായി. ഇതിൽ 45 ശതമാനവും സ്ത്രീകളാണ്. സ്ത്രീസുരക്ഷയും ശാക്തീകരണവും ടെക്നോപാർക്ക് ഉറപ്പാക്കുന്നു," സംസ്ഥാന ഐ ടി സെക്രട്ടറി സാംബശിവ റാവു പറഞ്ഞു.

സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ 56 ശതമാനം വളർച്ചയാണ് നാല് വർഷങ്ങൾക്കിടെ ഉണ്ടായത്. 2020-21 ൽ 8,501 കോടിയായിരുന്നത് 2023-24ൽ 13,255 കോടിയായി ഉയർന്നു. (2025 ലെ കണക്ക് ലഭ്യമായിട്ടില്ല).മൊത്തം 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പാർക്കിൽ ഇപ്പോൾ ബഹുരാഷ്ട്ര ചെറുകിട ഇടത്തരം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 500-ലധികം ഐടി/ഐടിഇഎസ് കമ്പനികൾ പ്രവർത്തിക്കുന്നു.

തിരുവനന്തപുരം ടെക്നോപാർക്ക് ഒറ്റനോട്ടത്തിൽ

* 1990 ജൂലൈയിൽ സ്ഥാപിതമായി

*പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്

*വികസിത വിസ്തൃതിയുടെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്ക്.

*1994: 2 കമ്പനികൾ, 155 ജീവനക്കാർ, 1.07 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽറ്റ്-അപ്പ് സ്ഥലം

*2024: 500 കമ്പനികൾ, 80,000 ജീവനക്കാർ, 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽറ്റ്-അപ്പ് സ്ഥലം

Technopark, 35 years of Thiruvananthapuram Technopark
TechnoparkTNIE
Technopark jobs grow 27% over past five Years, 35 years of Thiruvananthapuram Technopark
കേരളം വികസിപ്പിച്ച വിത്തുകൾ ബഹിരാകാശത്ത് മുളയ്ക്കുമോ? ശുഭാംശു ശുക്ലയുടെ ബഹിരാകാശ പരീക്ഷണത്തിൽ അറിയാം കൂടുതൽ കാര്യങ്ങൾ

കോവിഡ് മഹാമാരി പോലുള്ള പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പാർക്കിന്റെ വളർച്ചയ്ക്ക് നിരവധി ഘടകങ്ങൾ കാരണമായതായി ഐടി സെക്രട്ടറി പറഞ്ഞു. "ആഗോളതലത്തിൽ ഡിജിറ്റൽ പരിവർത്തന സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം ഫലപ്രദമായി വിനിയോഗിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ജി സി സികൾക്കായി വർദ്ധിച്ചുവരുന്ന ആവശ്യം, സംസ്ഥാനത്തിന്റെ ശക്തമായ നവീകരണവും നൈപുണ്യ സംവിധാനവും, സർക്കാരിന്റെ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാർട്ടപ്പ് പിന്തുണാ സംരംഭങ്ങളും മറ്റ് ഘടകങ്ങളായിരുന്നു," ഐ ടി സെക്രട്ടറി പറഞ്ഞു.

എംബസി ടോറസ്, ബ്രിഗേഡ് എന്റർപ്രൈസസ് തുടങ്ങിയ മാർക്യൂ പങ്കാളിത്ത, തന്ത്രപരമായ സഹ വികസനങ്ങളെ അടിസ്ഥാനമാക്കി, ഭാവിയിലേക്കുള്ള വലിയ പദ്ധതികളാണ് പാർക്കിനുള്ളത്. ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം, വേൾഡ് ട്രേഡ് സെന്റർ എന്നിവ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ജിസിസി മേഖലയിൽ ഇത് വലിയ സാധ്യതകൾ സൃഷ്ടിക്കും. "ഇവൈ, അലയൻസ്, നിസ്സാൻ ഡിജിറ്റൽ, ഇൻസൈറ്റ്, എച്ച് ആൻഡ് ആർ ബ്ലോക്ക് തുടങ്ങിയ ഒരു ഡസനിലധികം ആഗോള ജിസിസികൾ പാർക്കിൽ ഇതിനകം പ്രവർത്തനമാരംഭിച്ചു. ഇവിടെ ജിസിസികൾ സ്ഥാപിക്കാൻ താൽപ്പര്യമുള്ള മറ്റ് നിരവധി കമ്പനികളുമായി ഞങ്ങൾ ചർച്ചകൾ നടത്തിവരികയാണ്," ഐടി സെക്രട്ടറി പറഞ്ഞു.

"മികച്ച കണക്റ്റിവിറ്റി, പച്ചപ്പ്, ശുദ്ധവായു, ജല ലഭ്യത എന്നിവ കേരളത്തി​ന്റെ സവിശേഷതയാണ്. കുറഞ്ഞ പ്രവർത്തനച്ചെലവ്, ഉയർന്ന നിലവാരമുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗര സൗകര്യങ്ങൾ എന്നിവയാൽ സംസ്ഥാനത്തെ നഗരങ്ങൾ ജോലി ചെയ്യാനും താമസിക്കാനും അഭിവൃദ്ധി പ്രാപിക്കാനും അനുയോജ്യമായ സ്ഥലങ്ങളായി ഉയർന്നുവരുന്നു. സാങ്കേതികവിദ്യയിലും മറ്റ് മുൻഗണനാ മേഖലകളിലും നിക്ഷേപം നടത്തുന്നതിനുള്ള ഒരു കേന്ദ്രമായി അതിവേഗം മാറുകയാണ്," സാംബശിവ റാവു അവകാശപ്പെട്ടു.

ടെക്നോപാർക്ക് അഞ്ച് വർഷത്തെ വളർച്ച ഒറ്റനോട്ടത്തിൽ

*വർഷം- 2020-21

* കമ്പനികളുടെ എണ്ണം- 460

* കയറ്റുമതി വരുമാനം - 8501 കോടി രൂപ

* ജീവനക്കാരുടെ എണ്ണം- 63,000

*വർഷം 2024-25

*കമ്പനികളുടെ എണ്ണം -500

* കയറ്റുമതി വരുമാനം 13255 കോടി രൂപ (2024 വരെ)

* ജീവനക്കാരുടെ എണ്ണം 80,000

Technopark jobs grow 27% over past five Years, 35 years of Thiruvananthapuram Technopark
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ പ്രമേഹ പഠനവും, ഭൂമിയിലിരുന്ന് നേതൃത്വം നല്‍കുന്നത് മലയാളി

ടെക്നോപാർക്ക് ചരിത്രവും വർത്തമാനവും

ഇ കെ നായനാർ രണ്ടാമതും മുഖ്യമന്ത്രിയായ 1987-1991ലെ ഇടതുപക്ഷ സർക്കാരാണ് കേരളത്തിൽ ടെക്നോപാർക്ക് തുടങ്ങാൻ തീരുമാനിച്ചത്. അന്ന് വ്യവസായ മന്ത്രിയായ കെ ആർ ഗൗരിയമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് എന്ന സംരംഭം ആരംഭിച്ചത്. കെൽട്രോൺ പോലുള്ള ഇലക്ട്രോണിക് മേഖലയിലെ സംരംഭങ്ങൾ കേരളത്തിൽ 1970കളിൽ ആരംഭിച്ചുവെങ്കിലും അതൊന്നും പുതിയ കാലത്തെ വെല്ലുവിളികളോടും സ്വകാര്യമേഖലയിലും മറ്റും ഉയർന്നു വന്ന സ്ഥാപനങ്ങളോടും മത്സരിച്ച് മുന്നോട്ടു പോകുന്നതിൽ പരാജയപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് ഐടി മേഖലയിലേക്കുള്ള ലോകത്തിന്റെ കുതിപ്പ് മുൻകൂട്ടി കണ്ട് കേരളം ടെക്നോപാർക്ക് ആരംഭിക്കുന്നത്. വികസിത വിസ്തൃതിയുടെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കായി മാറിക്കൊണ്ട് മാതൃകയായി. 1994ൽ രണ്ട് കമ്പനികൾ, 155 ജീവനക്കാർ, 1.07 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽറ്റ്-അപ്പ് സ്ഥലവുമായിരുന്നു. ഇന്ന് 2024 ൽ എത്തുമ്പോൾ അത് 500 കമ്പനികൾ, 80,000 ജീവനക്കാർ, 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽറ്റ്-അപ്പ് സ്ഥലം എന്നിങ്ങനെ വളർച്ച നേടി.

ഈ സ്ഥാപനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള വർഷങ്ങളിലും ഇത് ആരംഭിക്കുന്ന കാലത്തും കംപ്യൂട്ടറൈസേഷൻ തൊഴിൽ ഇല്ലാതാക്കുന്നതിനെ കുറിച്ച് ആശങ്കാകുലരാകുകയും തൊഴിൽ സംരക്ഷിച്ചുകൊണ്ടുമാത്രമേ കംപ്യൂട്ടറൈസേഷൻ നടപ്പാക്കാവൂ എന്ന് മുദ്രാവാക്യമുയർത്തി സമരരംഗത്തിറങ്ങുകയും ചെയ്ത പ്രസ്ഥാനങ്ങളിലൊന്നിന്റെ കീഴിൽ തന്നെ ഇന്ത്യയിലെ ആദ്യത്തെ ഐ ടി വ്യവസായ പാർക്ക് രൂപീകരിക്കുന്നുവെന്നതും അന്ന് ഏറെ ചർച്ചയായിരുന്നു.

കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലെ സ്ഥലമെടുത്ത് 1990 ജൂലൈയിൽ ടെക്നോപാർക്ക് തുടങ്ങുമ്പോൾ സംശയങ്ങളും പരിഹാസങ്ങളുമേറെയായിരുന്നു. അവയൊക്കെ ഇന്ന് കാലഹരണപ്പെട്ടുവെന്നതാണ് ടെക്നോപാർക്ക് മുന്നോട്ട് വെക്കുന്ന ഇന്നത്തെ ചിത്രം. ഒരുപക്ഷേ, ഇത്രയും ദീർഘവീക്ഷണത്തോടെ മറ്റേതെങ്കിലും സ്ഥാപനം കേരളത്തിൽ തുടങ്ങിയിട്ടുണ്ടോ എന്ന് തന്നെ സംശയം ജനിപ്പിക്കുന്ന നിലയിലാണ് ഇന്ന് അതിന്റെ വളർച്ച.

Ek Nayanar and KR Gouriamma
Ek Nayanar and KR Gouriammaവിക്കിപീഡിയ കണ്ണൻ ഷൺമുഖം

ടെക്നോപാർക്ക് ആദ്യ സി ഇ ഒ സംസാരിക്കുന്നു

"തൊഴിൽ സൃഷ്ടിക്കുന്നതിലൂടെയുള്ള സാമ്പത്തിക വികസനമാണ് പാർക്കിന്റെ മുദ്രാവാക്യം,"ടെക്നോപാർക്കിന്റെ സ്ഥാപക സിഇഒ ജി വിജയരാഘവൻ അഭിപ്രായപ്പെട്ടു

കഴിഞ്ഞ അഞ്ച് വർഷത്തെ വളർച്ചയെ ഗുണപരമായ സംഭവവികാസമായി അദ്ദേഹം വിശേഷിപ്പിച്ചു. "ആഗോളതലത്തിൽ ഐടി വ്യവസായത്തിന്റെ സ്തംഭനാവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ നേട്ടത്തെ കാണണം. തൊഴിലുകളിൽ 27 ശതമാനം വളർച്ച ഒരു വലിയ നേട്ടമാണ്, കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്," അദ്ദേഹം ടിഎൻഐഇയോട് പറഞ്ഞു. "ആരംഭിച്ച സമയത്ത്, 5,000 നേരിട്ടുള്ളതും 25,000 പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് പലരും സംശയാലുക്കളായിരുന്നു. ടെക്നോപാർക്ക് ഒരു ആദ്യകാല സംരഭമായിരുന്നു, കാലം അത് ശരിയാണെന്ന് തെളിയിച്ചു. വിജയരാഘവൻ പറഞ്ഞു.

Summary

In the past five years, Technopark has achieved significant growth in terms of the number of jobs and software exports by companies. "The number of employees rose by 27%, from 63,000 in 2020-21 to 80,000 in 2024-25. And 45% of them are women.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com