Alappuzha to become poverty-free by Sept
മന്ത്രി പി പ്രസാദ്ഫെയ്സ്ബുക്ക്

'സെപ്റ്റംബറോടെ ആലപ്പുഴയെ ദാരിദ്ര്യമുക്തമാക്കും'; മന്ത്രി

അതിദാരിദ്ര്യ നിർമാർജനത്തിനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ്
Published on

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അതി​ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാ​ഗമായി സെപ്റ്റംബറോടെ ആലപ്പുഴ ജില്ലയെ ദാരിദ്ര്യമുക്തമാക്കുമെന്നു കൃഷി മന്ത്രി പി പ്രസാദ്. കലക്ടറേറ്റിൽ നടന്ന അവലോകന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുത്തു.

ജില്ലയിലെ അതിദാരിദ്ര്യ നിർമാർജനത്തിനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള വീടുകൾ സെപ്റ്റംബറോടെ പൂർത്തീകരിക്കാൻ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഭവനരഹിതർക്കുള്ള വീടുകളുടെ നിർമാണം മെയ് മാസത്തോടെ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. അതേസമയം വീട് നവീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 15 നകം പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിൽ പദ്ധതിയുടെ 90.78% ഇതിനകം പൂർത്തിയായതായി ദാരിദ്ര്യ നിർമാർജന വകുപ്പ് അറിയിച്ചു. 2021 ൽ ആരംഭിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതി ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നിവയിലെ പോരായ്മകൾ പരിഹരിച്ച് സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ആലപ്പുഴയിൽ ഏറ്റവും ദരിദ്രരായ 3,613 കുടുംബങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ മിക്കവർക്കും ഇതിനകം സേവനങ്ങൾ നൽകി. 333 കുടുംബങ്ങൾക്ക് മാത്രമാണ് ഇനി സഹായങ്ങൾ ലഭിക്കാനുള്ളത്. തിരിച്ചറിഞ്ഞ എല്ലാ കുടുംബങ്ങൾക്കും ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പൂർണമായും പരിഹരിച്ചു. കൂടാതെ, ആവശ്യമുള്ള 208 പേർക്ക് വാടക വീട് ഒരുക്കി നൽകിയിട്ടുണ്ട്.

മൊത്തം 466 കുടുംബങ്ങൾക്ക് വീട് പുതുക്കിപ്പണിയേണ്ടതുണ്ട്. 39 കുടുംബങ്ങളുടെ കാര്യത്തിലാണ് ഇനി നടപടി ആവശ്യമുള്ളത്. ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് ഭൂമിയും വീടും നൽകുന്ന പ്രക്രിയ അവസാന ഘട്ടത്തിലാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com