
തൃശൂര്‍: നഗരം തൃശൂര്‍ പൂരത്തിന്റെ ആവേശത്തിലേക്ക് കടക്കുന്നതിനിടെ നഗരത്തില്‍ ശക്തമായ മഴ. പുലര്‍ച്ചെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. ശക്തമായ കാറ്റിനും ഇടി മിന്നലോടും കൂടിയ മഴ പൂരാവേശത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്ന ആശങ്കയിലാണ് പൂരപ്രേമികള്‍. ഇന്നലെ നടന്ന സാംപിള്‍ വെടിക്കെട്ടോടെ നഗരം പൂരത്തിരക്കിലേക്ക് കടന്നുകഴിഞ്ഞു. ഇന്ന് 11 മണിയോടെയാണ് തെക്കേഗോപുര നട തുറന്ന് നെയ്തല കാവിലമ്മ പൂര വിളംബരം നടത്തുന്നതോടെ ചടങ്ങുകള്‍ക്കും തുടക്കമാകും.
പുരം ദിനത്തില്‍ മുന്‍കാലങ്ങളില്‍ മഴ പെയ്യാറുണ്ടെങ്കിലും മഴ മാറാതെ നില്‍ക്കുന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വെടിക്കെട്ടിനായി തീര്‍ത്ത കുഴികള്‍ പ്ലാസ്റ്റിക്ക് കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. കുഴികളില്‍ വെള്ളം നിറയുന്നത് വെടിക്കെട്ടിന് ബുദ്ധിമുട്ടുണ്ടാക്കും. പൂരം മുടങ്ങാതെ നടക്കുന്നതിനും മഴ മാറി നില്‍ക്കുന്നതിനുമായി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമര വഴിപാട് നടത്തിയിട്ടുണ്ട്. ശക്തമായ കാറ്റ് സ്വരാജ് റൗണ്ടില്‍ ഉയര്‍ത്തിയിരിക്കുന്ന നിലപ്പന്തലുകള്‍ക്കും ഭീഷണിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ