
തിരുവനന്തപുരം: പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ഐഎസ്ആര്‍ഒ നല്‍കിയ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോമനാഥ്.
ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ മികവ് ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായകമായി. ശത്രുക്കളുടെ നീക്കങ്ങള്‍ അറിയുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിലും ആശയവിനിമയത്തിലും ഇത് നിര്‍ണായകമായെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ്, ഉപഗ്രഹ ചിത്രങ്ങള്‍, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍, എന്നിവ ഉപയോഗപ്പെടുത്തി യുദ്ധം നടക്കുമ്പോള്‍ തന്നെ അവിടെയുണ്ടാക്കുന്ന നാശ നഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കുന്നു. യുദ്ധമുഖത്ത് ഉപഗ്രഹങ്ങളുടെ വ്യാപകമായ ഉപയോഗം പുതിയ ആയുധമായി മാറിയിരിക്കുകയാണ്. ഇതില്‍ രാജ്യത്തിന്റെ ഉപഗ്രഹങ്ങള്‍ വഹിക്കുന്ന നിര്‍ണായകമാണ്. പൊസിഷന്‍ നാവിഗേഷന്‍, ഇമേജ് ക്രിയേഷന്‍, ആശയ വിനിമയം എന്നി മേഖലകളില്‍ യുദ്ധമുഖത്ത് ഐഎസ്ആര്‍ഒയുടെ സേവനം ഏറെ പ്രയോജനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
'ഓപ്പറേഷന്‍ സിന്ദൂറില്‍ ഐഎസ്ആര്‍ഒയുടെ ചിത്രം പകര്‍ത്താനുള്ള മികവ് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി. സംഘര്‍ഷമുണ്ടായാലും ഇല്ലെങ്കിലും, അയല്‍ രാജ്യങ്ങളെ നമ്മര്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെ നിര്‍മ്മാണങ്ങള്‍, ഭൂപ്രകൃതി, പുതിയ ഗ്രാമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടോ അല്ലെങ്കില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നമ്മള്‍ ശേഖരിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ ഉപഗ്രഹ ട്രാക്കിങ് വഴിയാണ് ശേഖരിക്കുന്നത്. ഉപഗ്രഹങ്ങള്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നതിനാല്‍ നമുക്ക് യുഎസ്, റഷ്യ, ചൈന, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിന്റെ ചിത്രങ്ങള്‍ എടുക്കാം. അവര്‍ക്ക് നമ്മുടെ ചിത്രങ്ങളും എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമിയുമായുള്ള ബന്ധം: പ്രിയങ്കാഗാന്ധി നിലപാട് വ്യക്തമാക്കണം: എം വി ഗോവിന്ദൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates