എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ വിവാദം ആവശ്യമില്ല, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു: കെ വേണു

അക്കാലത്ത് നിരോധിത സംഘടനകളായ നക്‌സലൈറ്റുകളും ആര്‍എസ്എസും മതസംഘടനകളും സി പി എമ്മും എല്ലാം ഒത്തുചേര്‍ന്ന് നോട്ടീസ് വിതരണവും പ്രകടനങ്ങളും നടത്തിയിരുന്നു എന്നത് വാസ്തവമാണ്. ജയിലിലും ഇവര്‍ ഒന്നിച്ചു കഴിഞ്ഞവരാണ്.
K Venu
K Venuവിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

തൃശൂര്‍: എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ വിവാദം ആവശ്യമില്ലെന്ന് മുന്‍ നക്‌സലൈറ്റ് നേതാവ് കെ വേണു(K Venu). അടിയന്തരാവസ്ഥക്കാലത്ത് സിപിഎം നിരോധിക്കപ്പെട്ടിരുന്നില്ല. എങ്കിലും നേതാക്കള്‍ അറസ്റ്റില്‍ ആയിരുന്നു. അധികം വൈകാതെ അവരെ വിട്ടയക്കുകയും ചെയ്‌തെന്നും വേണു പറഞ്ഞു.

അക്കാലത്ത് നിരോധിത സംഘടനകളായ നക്‌സലൈറ്റുകളും ആര്‍എസ്എസും മതസംഘടനകളും സി പി എമ്മും എല്ലാം ഒത്തുചേര്‍ന്ന് നോട്ടീസ് വിതരണവും പ്രകടനങ്ങളും നടത്തിയിരുന്നു എന്നത് വാസ്തവമാണ്. ജയിലിലും ഇവര്‍ ഒന്നിച്ചു കഴിഞ്ഞവരാണ്. ഗോവിന്ദന്‍ ഉദ്ദേശിച്ചത് അതായിരിക്കണം. വാസ്തവത്തില്‍ അതൊരു വിവാദ വിഷയം അല്ല. കോണ്‍ഗ്രസ് അതൊരു തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ആണ് വിമര്‍ശിക്കപ്പെടേണ്ടതെന്നും വേണു പറഞ്ഞു.

അടിയന്തരാവസ്ഥ വന്നപ്പോള്‍ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വര്‍ഗീയവാദികളായ ആര്‍എസ്എസുമായും ചേര്‍ന്നിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു. അത് തുറന്ന് പറയാന്‍ തങ്ങള്‍ക്കൊരു ഭയവുമില്ല. സത്യസന്ധമായ കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാകില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com