രതിമൂര്‍ച്ഛ അഭിനയിച്ച് തകര്‍ക്കാം; ഉപദേശവുമായി പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍

ഏറ്റവും നന്നായി രതിമൂര്‍ച്ഛ അഭിനയിച്ച് കാണിക്കാന്‍ അഭിനേകാക്കള്‍ ഉപദേശവുമായി കരണ്‍ ജോഹര്‍ 
രതിമൂര്‍ച്ഛ അഭിനയിച്ച് തകര്‍ക്കാം; ഉപദേശവുമായി പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍
Updated on
1 min read

മുംബൈ: ഹോാളിവുഡിലെ ഹിറ്റ് സംവിധായന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ വളരെ പ്രസിദ്ധനാണ് കരണ്‍ ജോഹര്‍. കരണ്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോ കോഫി വിത്ത് കരണ്‍ ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചാറ്റ് ഷോയാണ്.2004ല്‍ തുടങ്ങിയ ഷോ ഇപ്പോള്‍ ആറാമത്തെ സീസണില്‍ എത്തിയിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഷോയില്‍ ഒളിവും മറയുമില്ലതെ എന്തിനെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കുകയും വന്ന അതിഥികളെ കൊണ്ട് അതിനൊക്കെ ഉത്തരം പറയിക്കുകയും ചെയ്യാറുണ്ട് കരണ്‍. 

കഴിഞ്ഞ ദിവസം കരണ്‍ അവതാരക വേഷം മാറ്റി ഒരു ചാറ്റ് ഷോയില്‍ അതിഥിയായി എത്തി. ഇങ്ങനെ നടി നേഹ ധൂപിയ അവതാരകയായെത്തുന്ന ചാറ്റ് ഷോയിലെത്തി ലൈംഗികതയെകുറിച്ച് കരണ്‍ നടത്തിയ പരാമര്‍ശങ്ങളും ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയ ചില ഉപദേശങ്ങളുമാണ് ഇപ്പോള്‍ സജീവ ചര്‍ച്ച.

ഏറ്റവും നന്നായി രതിമൂര്‍ച്ഛ അഭിനയിച്ച് കാണിക്കാന്‍ കരണ്‍ താരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമാണ് വന്‍ ചര്‍ച്ചയായായത്. ആ ഉപദേശം ഇങ്ങനെ. അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് വയറിളക്കം എത്തുന്ന ഘട്ടം വരെ എത്തിക്കുക. അടുത്തൊന്നും കക്കൂസ് ഉണ്ടാകുകയും അരുത്. അങ്ങനെയാകുമ്പോള്‍ വരുന്ന ഭാവം അതിന് കൃത്യമായിരിക്കുംകരണ്‍ പറയുന്നു 

കരണിന്റെ അതിമാരകമായ ഫാഷന്‍ ഭ്രമങ്ങളും ഇഷ്ടങ്ങളും ബോളിവുഡില്‍ അങ്ങാടിപ്പാട്ടാണ്. വിചിത്രമായ പല കളര്‍ കോമ്പിനേഷനുകളും ഡിസൈനുകളും പരീക്ഷിക്കുന്ന ഒരു വ്യക്തിയാണ് കരണ്‍. താന്‍ ഒരു ദിവസം മൂന്നു തവണ അടിവസ്ത്രം മാറ്റുമെന്നാണ് കരണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ നേരവും ഒരേ അടിവസ്ത്രം ധരിക്കാന്‍ താല്പര്യമില്ലാത്തതാണ് അതിന് കാരണമെന്ന് പറയുന്നു കരണ്‍.ബോളിവുഡിലെ ഫാഷനിസ്റ്റയായി അറിയപ്പെടുന്ന സോനം കപൂറിന് ഒരു മുന്നറിയിപ്പും കരണ്‍ നല്‍കുന്നുണ്ട്. തന്റെ വരവോടെ സോനത്തിന് ആ സ്ഥാനം നഷ്ടപ്പെടുമെന്നും സോനം കരുതിയിരിക്കണമെന്നുമാണ് കരണ്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com