മുംബൈയ്ക്കും ചെന്നൈയ്ക്കും പിന്നാലെ രാജ്യത്തെ 15 നഗരങ്ങളില്‍ കൂടി വൈറസ് പിടിമുറുക്കുന്നു; പത്തുദിവസത്തിനിടെ 50 ശതമാനം വര്‍ധന, ആശങ്ക

മുംബൈ, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും കോവിഡ് രോഗബാധ വ്യാപിക്കുന്നതില്‍ ആശങ്ക.
മുംബൈയ്ക്കും ചെന്നൈയ്ക്കും പിന്നാലെ രാജ്യത്തെ 15 നഗരങ്ങളില്‍ കൂടി വൈറസ് പിടിമുറുക്കുന്നു; പത്തുദിവസത്തിനിടെ 50 ശതമാനം വര്‍ധന, ആശങ്ക
Updated on
1 min read

ന്യൂഡല്‍ഹി: മുംബൈ, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവയ്ക്ക് പിന്നാലെ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും കോവിഡ് രോഗബാധ വ്യാപിക്കുന്നതില്‍ ആശങ്ക. ഗുരുഗ്രാം, ഫരീദാബാദ്, വഡോദര, സോളാപൂര്‍, ഗുവാഹത്തി തുടങ്ങി 15 നഗരങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ഈ പതിനഞ്ച് നഗരങ്ങളില്‍ കഴിഞ്ഞ പത്തുദിവസത്തിനിടെയാണ് 45-50 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത്.  അസമിലെ ഗുവാഹത്തിയില്‍ മാത്രം ഇക്കാലയളവില്‍ 50 ശതമാനം കേസുകളാണ് ഉണ്ടായത്. ഗുജറാത്തിലെ വഡോദരയില്‍ ശരാശരി 50 കേസുകള്‍ വീതമാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുഗ്രാമില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണ്. ജൂണ്‍ രണ്ടിനും 12 നും ഇടയിലുളള പത്തുദിവസത്തിനിടെ പുതുതായി 1839 പേര്‍ക്ക് രോഗം പിടിപെട്ടു. 63 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

ഇതിന്് പുറമേ രാജസ്ഥാനിലെ ഭരത്പൂര്‍, നഗൗര്‍, ഛത്തീസ്ഗഡിലെ റായ്ഗഡ്, ഉത്തര്‍പ്രദേശിലെ ഫരീദാബാദ്, ആഗ്ര, ലക്‌നൗ, മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജെയിന്‍, മഹാരാഷ്ട്രയിലെ നാഗ്പൂര്‍ എന്നി നഗരങ്ങളിലും സ്ഥിതി മോശമാണ്. കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

നഗരങ്ങളില്‍ കേസുകള്‍ ഉയര്‍ന്നതോടെ നിരീക്ഷണം ശക്തമാക്കാന്‍ അതത് സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഗുരുഗ്രാമില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഭോപ്പാലില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. നാഗ്പൂരിലും ഹോട്ട്‌സ്‌പോട്ടുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് കേസുകളില്‍ 63 ശതമാനവും 15 നഗരങ്ങളില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ പകുതിയില്‍ അധികവും മുംബൈയെ കേന്ദ്രീകരിച്ചാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com