
അവള്‍ പുഴയും അവന്‍ വൃക്ഷവുമായിരുന്ന
കാലം
അന്ന് സസ്യങ്ങള്‍ക്ക്
ഒഴുകാനാകുമായിരുന്നു.
നദികള്‍ക്ക്
സംസാരിക്കാനാകുമായിരുന്നത് പോലെ
പുഴയെന്ന
തന്റെ പ്രണയിനിക്കൊപ്പം
സഞ്ചരിച്ചു കൊണ്ടിരിക്കെ
പെട്ടെന്നൊരു നാള്‍
വൃക്ഷം
കരയിലേക്ക് കയറി
അന്നു മുതല്‍ക്കാണ്
അയാള്‍ക്കവളെ
നഷ്ടമായത്.
അതു മാത്രമല്ല
മരങ്ങള്‍ മരിച്ചു പോയ മനുഷ്യരാണെന്നും
അവര്‍ക്ക് സ്വപ്നം കാണാനാവില്ലെന്നും
പിന്നീടുള്ള ദിവസങ്ങളില്‍
പുഴയെഴുതി.
അത്രയും വായിച്ചു കഴിഞ്ഞപ്പോള്‍
അവര്‍ക്കിടയില്‍
സംഭവിച്ചതെന്തായിരിക്കാമെന്ന്
ഞാന്‍ ചാറ്റ് ജിപിറ്റിയോട് ചോദിച്ചു
സ്ഥിരതയിലെ ചലനവും
ഒഴുക്കിലെ നിശ്ചലതയും
കൈമാറാത്തിടത്തോളം
പ്രണയം ഒരു തോന്നല്‍ മാത്രമാണെന്നായിരുന്നു
ഉത്തരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ