
പനിനീര്പൂവിന്റെ ഒരിതള്‍
വീണുപോയാല്‍,
ആശ്ലേഷിക്കുന്ന സമയം
ഒരു മുള്ളിറുക്കിപ്പോയാല്‍,
മരച്ചില്ലയില്‍ ഒരില മഞ്ഞിച്ചാല്‍,
മുടിയിഴകളിലൊന്ന് വീണു പോയാല്‍
എന്തിന്,
ആകാശത്തുനിന്നൂര്‍ന്ന് വീഴുന്ന
വാളുകളെക്കുറിച്ചുപോലും
എനിക്കാധിയാണ്.
ശ്വാസത്തിന് പലായനത്തിന്റെ
വേഗമാണ്.
ശരിക്കും ഞാനൊരു
മറവിക്കാരനാണ്.
പുല്‍ത്തകിടിലെ നിര്‍ജ്ജനമായ
പ്രശാന്തതയും
നിശബ്ദമായ
പുഴയോരങ്ങളിലെ നനവും
ഉള്ളിലേക്കിറങ്ങിയ
വേരുകളുടെ ആഴവും ഒറ്റപ്പെട്ടുപോയ
അസ്വാസ്ഥ്യത്തില്‍ ജീവനേകിയ കാറ്റും
എല്ലാം ഞാന്‍
മറന്നുപോയിരുന്നു.
ഞാനെല്ലാം ഓര്‍മിക്കേണ്ടിയിരുന്നു.
ചുംബിച്ചുണര്‍ത്തിയ
കടലിനെക്കുറിച്ചും
നീളമളക്കാന്‍ പറ്റാത്ത
സ്വപ്നത്തെക്കുറിച്ചും
പകല്‍വെളിച്ചത്തില്‍ ഒളിമങ്ങി
അലഞ്ഞുനടക്കുന്ന
പ്രകാശത്തെപ്പറ്റിയും ഓര്‍ക്കണമായിരുന്നു.
എനിക്കൊരു ഓര്‍മ്മക്കാരനായ
കല്ലാവണം.
മണ്ണും ചേറും സ്വത്വവും
തിരിച്ചറിയുന്ന
ഇരുണ്ട കല്ല്,
നദി ഉരുട്ടി ഉരുട്ടി
പരിശുദ്ധമാക്കിയ കല്ല്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.