ഫ്രാന്‍സില്‍ പാര്‍ലമെന്റിലും മക്രോണിന് വിജയം

ഇതാദ്യമായാണ് രൂപപ്പെട്ട് മാസനങ്ങള്‍ മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഫ്രാന്‍സില്‍ രണ്ട് സഭകളിലും തികഞ്ഞ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുന്നത്
ഫ്രാന്‍സില്‍ പാര്‍ലമെന്റിലും മക്രോണിന് വിജയം

പാരീസ്: ഫ്രാന്‍സിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയില്‍ 577ല്‍ 361 സീറ്റുകള്‍ നേടി മക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടി വിജയിച്ചു.റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126 ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46 ഉം ളാ ഫ്രാന്‍സ് ഇന്‍സോമൈസ് 26 ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റ് പാര്‍ട്ടികള്‍ പത്തും സീറ്റുകള്‍ നേടി. 577 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികയ്ക്കാന്‍289 സീറ്റുകള്‍ വേണം.

ഇതാദ്യമായാണ് രൂപപ്പെട്ട് മാസനങ്ങള്‍ മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഫ്രാന്‍സില്‍ രണ്ട് സഭകളിലും തികഞ്ഞ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു പുറത്തുവന്ന മക്രോണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഒന്‍മാര്‍ഷ് പാര്‍ട്ടി രൂപരീകരിക്കുന്നത്. ഫ്രാന്‍സിലെ പരമ്പാരാഗത പാര്‍ട്ടികളെ കടത്തിവെട്ടിയാണ് മക്രോണ്‍ തന്റെ പാര്‍ട്ടിയെ രണ്ടുസഭകളിലും വിജയിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com