ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ വിമാനം തകർന്ന് എട്ട് പേർ മരിച്ചു. രണ്ട് പൈലറ്റടക്കം ഒൻപത് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പന്ത്രണ്ട് വയസുകാരന് അദ്ഭുതകരമായി രക്ഷപെട്ടു. പപുവ ന്യൂ ഗിനിയ അതിര്‍ത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. സംഭവ സ്ഥലത്ത് വച്ച് നിസാര പരുക്കുകളോടെ കണ്ടെടുത്ത 12കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ ചാര്‍ട്ടേഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകിട്ട് പപുവയിലെ ഓക്സിബില് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുൻപാണ് അപകടം സംഭവിച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. ടനാ മെറയില് നിന്ന് ഓക്സിബിലിലേക്ക് പോകുകയായിരുന്നു വിമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ