വിവാഹബന്ധം വേര്‍പിരിയാന്‍ സമ്മതിച്ചില്ല; യോഗാ ബോളില്‍ ഗ്യാസ് നിറച്ച് അനസ്‌തെറ്റിസ്റ്റ് ഭാര്യയെയും മകളെയും കൊന്നു 

അടച്ചിട്ട മഞ്ഞ മിനി കൂപ്പര്‍ കാറില്‍ നിന്നാണ് ഭാര്യയുടെയും 16കാരിയായ മകളുടെയും മൃതദേഹം കണ്ടെത്തിയത്
വിവാഹബന്ധം വേര്‍പിരിയാന്‍ സമ്മതിച്ചില്ല; യോഗാ ബോളില്‍ ഗ്യാസ് നിറച്ച് അനസ്‌തെറ്റിസ്റ്റ് ഭാര്യയെയും മകളെയും കൊന്നു 

ഹോങ്കോങ്: യോഗാ ബോളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറച്ച് അനസ്‌തെറ്റിസ്റ്റ് ഭാര്യയെയും മകളെയും കൊന്നു. മലേഷ്യന്‍ സ്വദേശി ഖോ കിം എന്ന 53കാരനാണ് പ്രതി. 2015ല്‍ നടന്ന കൊലപാതകം ഇന്നലെ ഹോങ്കോങ് കോടതി പരിഗണിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്.

അടച്ചിട്ട മഞ്ഞ മിനി കൂപ്പര്‍ കാറില്‍ നിന്നാണ് ഇയാളുടെ ഭാര്യയുടെയും 16കാരിയായ മകളുടെയും മൃതദേഹം കണ്ടെത്തിയത്. ഗ്യാസ് നിറച്ച ബോള്‍ കിം നിര്‍ത്തിയിട്ട കാറിന് പിന്നില്‍ മറച്ചുവച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. കിം ജോലിചെയ്യുന്ന ആശുപത്രിയിലാണ് ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതില്‍ ഇവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. 

കിമ്മിന് തന്റെ ഒരു വിദ്യാര്‍ത്ഥിയുമായി പ്രണയബന്ധം ഉണ്ടായിരുന്നെന്നും വിവാഹബന്ധം വേര്‍പിരിയാന്‍ ഭാര്യ സമ്മതിക്കാഞ്ഞതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ചൈനീസ് സര്‍വകലാശാലയുടെ പരിസരത്ത് രണ്ട് ജിം ബോളുകളില്‍ ഇയാള്‍ ഗ്യാസ് നിറയ്ക്കുന്നതിന് സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗ്യാസ് നിറച്ചത് മുയലുകളില്‍ പരീക്ഷിക്കാനാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് എലികളില്‍ പരീക്ഷണം നടത്താനാണെന്ന് മറ്റിപറയുകയുമുണ്ടായി.

കൊലപാതകം നടന്നദിവസം ഇളയ മകളോട് വീട്ടില്‍ ഇരുന്ന് പഠിക്കാന്‍ ആവശ്യപ്പെട്ടശേഷം ഭാര്യയെയും മൂത്ത മകളെയും കൂട്ടി താന്‍ പുറത്തുപോകുകയായിരുന്നെന്ന് കിം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍ ഇന്നും വാദം കേള്‍ക്കുന്നത് തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com