'എനിക്കിഷ്ടമല്ല, അതിങ്ങനെ ബെല്ലടിച്ചു കൊണ്ടേയിരിക്കും'; റഷ്യന്‍ പ്രസിഡന്റിന് സ്മാര്‍ട്ട് ഫോണില്ലെന്നത് സത്യമാണെന്ന് ക്രെംലിന്‍ വക്താവ്

പ്രസിഡന്റ് ഇന്നുവരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കണ്ടിട്ടില്ലെന്നും മറ്റ് മാര്‍ഗ്ഗങ്ങളാണ് വിവരശേഖരണത്തിനും വിനിമയത്തിനും അദ്ദേഹം സ്വീകരിക്കുന്നതെന്നുമാണ് ദിമിത്രി പിസ്‌കോവ് വെളിപ്പെടുത്തിയത്. 
'എനിക്കിഷ്ടമല്ല, അതിങ്ങനെ ബെല്ലടിച്ചു കൊണ്ടേയിരിക്കും'; റഷ്യന്‍ പ്രസിഡന്റിന് സ്മാര്‍ട്ട് ഫോണില്ലെന്നത് സത്യമാണെന്ന് ക്രെംലിന്‍ വക്താവ്

മോസ്‌കോ:  സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാ
ദമിര്‍ പുടിന്‍ വര്‍ഷങ്ങളായി പറയാറുണ്ടെങ്കിലും അത് അധികമാരും വിശ്വസിച്ചിരുന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത ലോക നേതാവോയെന്ന് എല്ലാവരും നെറ്റി ചുളിച്ചു. എന്നാലിതാ സംഭവം സത്യമാണെന്ന വിശദീകരണവുമായി ക്രെംലിന്‍ വക്താവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രസിഡന്റ് ഇന്നുവരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കണ്ടിട്ടില്ലെന്നും മറ്റ് മാര്‍ഗ്ഗങ്ങളാണ് വിവരശേഖരണത്തിനും വിനിമയത്തിനും അദ്ദേഹം സ്വീകരിക്കുന്നതെന്നുമാണ് ദിമിത്രി പിസ്‌കോവ് വെളിപ്പെടുത്തിയത്. 

പത്രമാധ്യമങ്ങളും ടിവിയും കമ്പ്യൂട്ടറും വിവരങ്ങള്‍ അറിയുന്നതിനായി പുടിന്‍ ഉപയോഗിക്കുന്നുണ്ട്. റഷ്യയെ പോലൊരു രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ശരിയാവില്ലെന്നാണ് പിസ്‌കോവ് പറയുന്നത്. മാത്രമല്ല, ഒന്നിലധികം ആളുകളോട് വിവരങ്ങള്‍ തേടിയ ശേഷം മാത്രമേ പ്രസിഡന്റ് ഒരു കാര്യം വിശ്വസിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘനാള്‍ സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പുടിന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.തനിക്ക് സ്മാര്‍ട്ട്‌ഫോണിന്റെയോ എന്തിന് മൊബൈല്‍ ഫോണിന്റെയോ ആവശ്യമില്ലെന്നായിരുന്നു 2010 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പുടിന്‍ വെളിപ്പെടുത്തിയത്.

' അതിങ്ങനെ എപ്പോഴും ബെല്ലടിച്ചു കൊണ്ടേയിരിക്കും'  എന്നായിരുന്നു അന്ന് അദ്ദേഹം കാരണമായി പറഞ്ഞത്. ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകളും മറ്റും വായിക്കുമെന്നല്ലാതെ സ്വന്തമായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനോട് ഒട്ടും താത്പര്യമില്ലെന്നും ഔദ്യോഗിക വാര്‍ത്താ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നതെന്നും ക്രെംലിന്‍ വക്താവ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com