വിവാഹത്തിന് മുന്‍പ് സംസാരിച്ചതിന് യുവതിയേയും പ്രതിശ്രുതവരനേയും അമ്മാവന്‍ വെടിവെച്ചു കൊന്നു

വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഇരുവരേയും ക്രൂരമായി കൊലപ്പെടുത്തിയത്
വിവാഹത്തിന് മുന്‍പ് സംസാരിച്ചതിന് യുവതിയേയും പ്രതിശ്രുതവരനേയും അമ്മാവന്‍ വെടിവെച്ചു കൊന്നു

കറാച്ചി: വിവാഹത്തിന് മുന്‍പ് സംസാരിച്ചതിന് യുവതിയേയും പ്രതിശ്രുതവരനേയും അമ്മാവന്‍ വെടിവെച്ചു കൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ദുരഭിമാനക്കൊല നടന്നത്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഇരുവരേയും ക്രൂരമായി കൊലപ്പെടുത്തിയത്. 

നസീറന്‍ എന്ന യുവതിയും പ്രതിശ്രുത ഷാഹിദിനേയും ഗോഡ്കി ടൗണില്‍ വെച്ച് സംസാരിക്കുന്നത് യുവതിയുടെ അമ്മാവന്‍ കാണുകയായിരുന്നു. ഇത് കണ്ട് ദേഷ്യപ്പെട്ട് അയാള്‍ തോക്കെടുത്ത് ഇരുവരേയും വെടിവെച്ചു. കൊല്ലപ്പെട്ട ഇരുവരും കസിന്‍സ് ആയിരുന്നു. ഇത് ദുരഭിമാനക്കൊലയാണെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പാക്കിസ്ഥാനില്‍ ദുരഭിമാനക്കൊല വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് നവദമ്പതികളെ മുതിര്‍ന്നവരുടെ നിര്‍ദ്ദേശപ്രകാരം കൊലപ്പെടുത്തിയത്. കൂടുതലും സ്ത്രീകളാണ് ഈ ക്രൂരതയ്ക്ക് ഇരയാകുന്നത്. തീവ്രവാദികളുടെ കൈകൊണ്ട് കൊല്ലപ്പെടുന്നവരേക്കാള്‍ കൂടുതല്‍ ദുരഭിമാനക്കൊലയുടെ പേരില്‍ കൊലചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com