രക്ഷപ്പെടുത്താനുളളത് ഒരു കുട്ടിയെയും കോച്ചിനേയും മാത്രം; ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍ 

തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിനുളള രക്ഷാ ദൗത്യം അവസാനഘട്ടത്തില്‍
രക്ഷപ്പെടുത്താനുളളത് ഒരു കുട്ടിയെയും കോച്ചിനേയും മാത്രം; ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍ 

ബാങ്കോക്ക് : തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിനുളള രക്ഷാ ദൗത്യം അവസാനഘട്ടത്തില്‍. പന്ത്രണ്ട് കുട്ടികളില്‍ പതിനൊന്ന് പേരെയും പുറത്ത് എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കുട്ടിക്ക് പുറമേ കോച്ചിനെ കൂടിയെ ഇനി രക്ഷിക്കാനുളളു. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കഴിഞ്ഞ മൂന്നുദിവത്തിനകമാണ് ഇവരെ ഗുഹയ്ക്ക് പുറത്തെത്തിച്ചത്. 

ചൊവ്വാഴ്ച പ്രാദേശിക സമയം 10 മണിയോടെയാണ് മൂന്നാംഘട്ട ദൗത്യം ആരംഭിച്ചത്. ഗുഹയില്‍ അവശേഷിക്കുന്ന നാലു കുട്ടികളെയും അവരുടെ പരിശീലകനെയും പുറത്തെത്തിക്കുകയാണ് മൂന്നാംഘട്ട രക്ഷാദൗത്യത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് മൂന്ന് കുട്ടികളെ കൂടി രക്ഷപ്പെടുത്തിയത്. ശേഷിക്കുന്നവരെ പുറത്തെത്തിക്കാനുള്ള മൂന്നാംഘട്ട ദൗത്യത്തിനായി 19 അംഗ ഡൈവര്‍മാരുടെ സംഘത്തെയാണ് ഗുഹയിലേക്ക് നിയോഗിച്ചത്. 

അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് നേരത്തെ പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണ്. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികളെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയനാക്കിയിട്ടുണ്ട്. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച ആശുപത്രിയില്‍ തുടരുമെന്നാണ് സൂചന.

ഞായറാഴ്ചയാണ് ആദ്യഘട്ട അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് നാലു കുട്ടികളെ പുറത്തെത്തിക്കാനായി. തുടര്‍ന്ന് തിങ്കളാഴ്ചയും നാലു കുട്ടികളെ പുറത്തെത്തിച്ചു. ജൂണ്‍ 23നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com