ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവെച്ചു ; യുവാവിന് ദാരുണാന്ത്യം

ഓസ്‌ട്രേലിയന്‍ സ്വദേശിയും സീറ്റിലില്‍ സ്ഥിര താമസക്കാരനുമായ ജാക്ക് ചാപ്മാന്‍ എന്ന യുവാവാണ് മരിച്ചത്
ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവെച്ചു ; യുവാവിന് ദാരുണാന്ത്യം

വാഷിംഗ്ടണ്‍ : ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തെട്ടുകാരന് ദാരുണാന്ത്യം. വാഷിങ്ടണിലെ സീറ്റിലിലാണ് സംഭവം. ഓസ്‌ട്രേലിയന്‍ സ്വദേശിയും സീറ്റിലില്‍ സ്ഥിര താമസക്കാരനുമായ ജാക്ക് ചാപ്മാന്‍ എന്ന യുവാവാണ് മരിച്ചത്. അമിതമായ രക്തസ്രാവവും ശ്വാസകോശം തകരാറിലായതുമാണ് മരണത്തില്‍ കലാശിച്ചതെന്ന് കിംഗ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് വ്യക്തമാക്കി. 

അമിതമായി സിലിക്കണ്‍ കുത്തിവച്ചത് മൂലമുണ്ടാകുന്ന സിലിക്കോണ്‍ ഇന്‍ജെക്ഷന്‍ സിന്‍ഡ്രോമാണ് യുവാവിന്റെ മരണകാരണമെന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വവര്‍ഗാനുരാഗിയായ ജാക്ക് സീറ്റിലില്‍ ഇവര്‍ക്കായി നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വിവിധ പരിപാടികള്‍ക്കായി കൃത്രിമരീതികളിലൂടെ ശരീരത്തില്‍ മാറ്റം വരുത്തുന്നതിലും ജാക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. 

ഡൈലന്‍ ഹാഫെര്‍ടെപെന്‍ എന്നയാള്‍ക്കൊപ്പമായിരുന്നു ചാപ്മാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇയാളുടെ നിരവധി പങ്കാളികളില്‍ ഒരാള്‍ കൂടിയായിരുന്നു ജാക്ക് ചാപ്മാന്‍. ഇയാളുടെ താല്‍പര്യപ്രകാരമായിരുന്നു ജാക്ക് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ജാക്കിന്റെ അമ്മ ആരോപിക്കുന്നു. 

മരണത്തിന് മൂന്നാഴ്ച മുമ്പ് ജാക്ക് ചാപ്മാന്‍ തന്റെ സമ്പത്ത് ഹാഫെര്‍ടെപെന്നിന്റെ പേര്‍ക്ക് എഴുതിവെച്ചതായും അമ്മ ലിന്‍ഡ പറഞ്ഞു. ജാക്കിന്റെ സഹോദരനായ ബെന്‍ ഓട്ടിസം ബാധിച്ച വ്യക്തിയാണന്നും ലിന്‍ഡ പറഞ്ഞു. അതേസമയം താനാണ് ജാക്കിന്റെ മരണത്തിന് കാരണക്കാരനെന്ന ലിന്‍ഡയുടെ ആരോപണങ്ങള്‍ ഹാഫെര്‍ടെപെന്‍ നിഷേധിച്ചു. ജാക്കിന് മേല്‍ കൃത്രിമ രീതികള്‍ സ്വീകരിക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിരുന്നില്ലെന്ന് ഇയാള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com