27 വയസ്സുള്ള കാമുകന് വേണ്ടി 34 കാരി മോഷ്ടിച്ചത് 39 കോടി; ആഡംബരജീവിതം; ഒടുവില്‍ എല്ലാവരും പെട്ടു

27 വയസ്സുള്ള കാമുകന് വേണ്ടി 34 കാരി മോഷ്ടിച്ചത് 39 കോടി - ആഡംബരജീവിതം - ഒടുവില്‍ എല്ലാവരും പെട്ടു
27 വയസ്സുള്ള കാമുകന് വേണ്ടി 34 കാരി മോഷ്ടിച്ചത് 39 കോടി; ആഡംബരജീവിതം; ഒടുവില്‍ എല്ലാവരും പെട്ടു

അബുദാബി: ജോലിസ്ഥലത്തുനിന്ന് കാമുകനും സഹോദരനും വേണ്ടി 39 കോടിയോളം രൂപ മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ. അബുദാബി ക്രിമിനല്‍ പ്രാഥമിക കോടതിയാണ് യുവതിക്ക് 20,000 ദിര്‍ഹം പിഴയും മോഷ്ടിച്ച 20 മില്യണ്‍ ദിര്‍ഹവും തിരികെ നല്‍കണമെന്ന് ഉത്തരവിട്ടത്. കൂടാതെ യുവതിയുടെ കാമുകനും ഇയാളുടെ സഹോദരനും ആറു മാസം തടവു ശിക്ഷയും വിധിച്ചു. 

യുവതിയുമായി ചേര്‍ന്ന് പണം തട്ടിയെന്നും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് കുറ്റം. ഇരുവരും 20,000 ദിര്‍ഹം വീതം പിഴ നല്‍കുകയും 3.5 മില്യണ്‍ ദിര്‍ഹം ബാങ്കില്‍ തിരികെ നല്‍കുകയും വേണം. അബുദാബിയിലെ ബാങ്കിങ് സ്ഥാപനത്തില്‍ അക്കൗണ്ട് വിഭാഗത്തില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന യുവതി ഈ അവസരം മുതലെടുത്താണ് പണം തട്ടിയതെന്നാണ് കോടതി വ്യക്തമാക്കി. 

ജിസിസിയില്‍ തന്നെയുള്ള 27 വയസ്സുള്ള കാമുകന് വലിയ കടബാധ്യത ഉണ്ടായിരുന്നു. യുവാവ് വിവാഹവാഗ്ദാനം നല്‍കിയതിന് പിന്നാലെ ആ കടം മുഴുവന്‍ യുവതി തീര്‍ത്തു. കാമുകനും കാമുകന്റെ സഹോദരനും റോള്‍സ് റോയ്‌സ് ഉള്‍പ്പെടെ വിലപിടിച്ച കാറുകളും നമ്പര്‍ പ്ലേറ്റുകളും ബ്രാന്‍ഡഡ് വാച്ചുകളും യൂറോപ്പിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റും മറ്റും യുവതി സമ്മാനിക്കുകയും ചെയ്തു. മോഷ്ടിച്ച പണമുപയോഗിച്ച് വാങ്ങിയ റോള്‍സ് റോയ്‌സ്, റേഞ്ച്‌റോവര്‍ കാറുകളും മറ്റു ചില വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. 

യുവതിയുടെ കാമുകന്‍ വിവാഹിതനാണെന്നാണ് കോടതി രേഖകള്‍. 2016 ഓഗസ്റ്റ് മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കാലത്തിനിടെയാണ് ഇത്രയും പണം മോഷ്ടിച്ചതെന്ന് യുവതി മൊഴി നല്‍കി. ചെയ്തത് തെറ്റായിരുന്നുവെന്ന് യുവതി സമ്മതിച്ചു. യുവാവിന്റെ പിതാവിന്റെ കമ്പനിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പണം തിരികെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാല്‍, പണം ചോദിച്ചുവെന്ന കാര്യം യുവാവും സഹോദരനും നിഷേധിച്ചു. പണവും സമ്മാനങ്ങളും യുവതി സൗജന്യമായി നല്‍കിയതാണെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com