റോം: റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തിൽ ഒരു പെട്ടിയുണ്ടാക്കിയ പുകിൽ ചെറുതൊന്നുമല്ല. സംശയാസ്പദമായ സാഹചര്യത്തിൽ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ചനിലയിൽ കാണപ്പെട്ട പെട്ടിയിൽ ബോംബാണെന്ന ഭീതി യാത്രക്കാരെയും വിമാനത്താവളജീവനക്കാരെയുമടക്കം ഭീതിയിലാക്കി. ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് പെട്ടി കണ്ടെത്തിയത്. സ്ഫോടകവസ്തുക്കളാണെന്ന പൊലീസ് നിഗമനത്തെതുടർന്ന് ദീര്‍ഘനേരം വിമാന സര്‍വീസുകൾ നിർത്തിവയ്ക്കുകപൊലും ചെയ്തു.
ഒടുവിൽ ബോംബ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയിലാണ് പെട്ടിയിൽ തേങ്ങയാണെന്ന് കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സംഭവം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടിയിൽ ബോംബെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെയും പേടിച്ച് മാറിനിന്ന യാത്രക്കാരെയും ട്രോളിക്കൊണ്ടുള്ളതാണ് ട്വിറ്റർ കമന്റുകൾ.
പെട്ടിയിൽ നിന്ന് കണ്ടെത്തിയത് തേങ്ങയാണെന്നറിഞ്ഞ് ഇത് കേരളത്തിൽ നിന്നുള്ള ആരുടെയെങ്കിലും പെട്ടിയായിരിക്കുമെന്ന് പോലും കമന്റുകളെത്തി. എന്നാൽ പെട്ടിയുടെ യഥാർത്ഥ ഉടമസ്ഥാനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ