കൊളമ്പൊ: ഹണിമൂണിനെത്തി മദ്യപിച്ച് ലക്കുകെട്ട ദമ്പതികള്‍ ശ്രീലങ്കയിലെ ഒരു ഹോട്ടല്‍ പൂര്‍ണമായും വിലയ്ക്ക് വാങ്ങി. ബ്രിട്ടീഷ് ദമ്പതികളായ ഗിന ലയന്‍സും മാര്‍ക്ക് ലീയുമാണ് 30000 പൗണ്ട് ( 29 ലക്ഷം രൂപ ) നല്‍കി ഹോട്ടല്‍ പൂര്‍ണമായും ലീസിന് എടുത്തത്. പകുതി തുകയായ 15000പൗണ്ട് കരാറിനൊപ്പം തന്നെ നൽകി. ബാക്കി തുക 2019 മാർച്ചിൽ നൽകുമെന്നതാണ് ഇരുകൂട്ടർക്കുമിടയിലെ ധാരണ.
ജൂണിൽ വിവാഹിതരായ ലയൻസും ലീയും ഹണിമൂണ്‍ ആഘോഷിക്കാനാണ് ശ്രീലങ്കയിൽ എത്തിയത്. 12 ഗ്ലാസ് റം ആണ് ആദ്യരാത്രി ഇരുവരും അകത്താക്കിയത്. ഇതിന് പിന്നാലെയാണ് താമസിച്ച ഹോട്ടൽ പൂര്‍ണമായും ലീസിന് എടുത്തേക്കാമെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നത്. അബോധാവസ്ഥയിലായിരുന്ന തങ്ങഴൾക്ക് ഹോട്ടല്‍ വാങ്ങുന്നത് മികച്ച ഒരാശയമായി തോന്നിയെന്നാണ് ഗിന ഒരു അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഹോട്ടൽ കൈമാറിക്കൊണ്ടുള്ള രേഖകളിൽ ഒപ്പിടുമ്പോഴും ഇരുവരും മദ്യ ലഹരിയിലായിരുന്നു. കരാറിനെക്കുറിച്ച് അവർ സംസാരിച്ചത് എന്താണെന്നുപോലും അന്ന് തങ്ങൾക്ക് മനസിലായില്ലെന്നും പിറ്റേദിവസം ഹോട്ടൽ ഉടമയെ ചെന്നുകണ്ട് കാര്യങ്ങളിൽ വ്യക്തത വരുത്തുകയായിരുന്നെന്നും ഇവർ പറയുന്നു. അങ്ങനെ കഴിഞ്ഞ ജൂലൈ മുതൽ ഗിനയും മാർക്കും ഹോട്ടൽ ഉടമകളായി. ഗിനയും മാർക്കും ഇവിടെ കച്ചവടമാരംഭിക്കുകയും മികച്ച വരുമാനം നേടിത്തുടങ്ങുകയും ചെയ്തെങ്കിലും ഇതുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഇവരുടേത് ഒരു വട്ടൻ ആശയമാണെന്ന അഭിപ്രായക്കാരാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ