ഏഴ് വയസുകാരി സൈനബ് അടക്കം ഏഴ് പേർ; സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന കൊടുംകുറ്റവാളിയെ പാക്കിസ്ഥാൻ തൂക്കിലേറ്റി

നാലു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ മാലിന്യ കൂമ്പാരത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
ഏഴ് വയസുകാരി സൈനബ് അടക്കം ഏഴ് പേർ; സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന കൊടുംകുറ്റവാളിയെ പാക്കിസ്ഥാൻ തൂക്കിലേറ്റി

ലാഹോര്‍; ലോകത്തെ ഞെട്ടിച്ച സൈനബ് അൻസാരിയുടേത് ഉൾപ്പടെ നിരവധി സ്ത്രീകളെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ പാക്കിസ്ഥാൻ തൂക്കിലേറ്റി. പുലർച്ചെ അഞ്ചരയ്ക്കാണ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ ഇംറാൻ അലി എന്ന കൊടുംകുറ്റവാളിയെ തൂക്കിലേറ്റിയത്. ഏഴു വയസുകാരി സൈനബിനെ ഉൾപ്പടെ ഏഴ് പേരെയാണ് ഇയാൾ ഇല്ലാതാക്കിയത്. 

ജനുവരി ഒമ്പതിനാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കസൂര്‍ എന്ന സ്ഥലത്ത് നിന്നാണ് സൈനബ് അന്‍സാരിയെ കാണാതായത്. നാലു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ മാലിന്യ കൂമ്പാരത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് അയൽവാസിയായ ഇംറാനാണ് കുട്ടിയെ ക്രൂരമായി കൊലചെയ്തത് എന്ന് കണ്ടെത്തിയത്. 

ഇംറാന്‍റെ വധശിക്ഷ നടപ്പാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇതിനായി ഇംറാന്‍റെ പിതാവും അമ്മാവനും ജയിലിൽ എത്തിയിട്ടുണ്ട്. വധശിക്ഷ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതി നൽകിയ ഹർജി ലാഹോർ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com