ബലാത്സംഗത്തിന് ശേഷം കൊന്നുതളളിയത് 20 സ്ത്രീകളെ, മൃതദേഹം വെട്ടിനുറുക്കി വറുത്തുതിന്നു, കഷണങ്ങളാക്കി നായ്ക്കളെ തീറ്റിപ്പോറ്റി, കൂട്ടുനിന്ന് ഭാര്യ; മനസാക്ഷിയെ മരവിപ്പിക്കുന്ന കഥ ഇങ്ങനെ 

യുവാന്‍ കാര്‍ലോസ് ബലാത്സംഗത്തിന് ശേഷം കൊന്ന് തളളിയത് ഇരുപതോളം സ്ത്രീകളെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
ബലാത്സംഗത്തിന് ശേഷം കൊന്നുതളളിയത് 20 സ്ത്രീകളെ, മൃതദേഹം വെട്ടിനുറുക്കി വറുത്തുതിന്നു, കഷണങ്ങളാക്കി നായ്ക്കളെ തീറ്റിപ്പോറ്റി, കൂട്ടുനിന്ന് ഭാര്യ; മനസാക്ഷിയെ മരവിപ്പിക്കുന്ന കഥ ഇങ്ങനെ 

മെക്‌സിക്കോയെ ഞെട്ടിച്ച കൊലപാതക പരമ്പരയില്‍ പ്രതികളായ യുവാന്‍ കാര്‍ലോസിന്റെയും ഭാര്യയുടെയും വെളിപ്പെടുത്തലില്‍ നടുങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍. യുവാന്‍ കാര്‍ലോസ് ബലാത്സംഗത്തിന് ശേഷം കൊന്ന് തളളിയത് ഇരുപതോളം സ്ത്രീകളെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് ഭാര്യ പെട്രീഷ്യ കൂട്ടുനിന്നു. ഇരകളെ വശീകരിച്ച്  ലൈംഗികമായി ഉപയോഗിച്ച ശേഷം കൊലപ്പെടുത്തി കൊത്തിനുറുക്കി നായ്ക്കള്‍ക്ക് ഇട്ടു കൊടുത്തിരുന്നതായി ഇയാള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു.

യുവാന്‍ കാര്‍ലോസ് കൊലപ്പെടുത്തിയ പല സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് കാലും മറ്റും ചെറു കഷണങ്ങളാക്കി വറുത്ത് തിന്നിരുന്നതായി ഭാര്യ പെട്രീഷ്യയും വെളിപ്പെടുത്തി. ചെറുപ്പത്തില്‍ സ്വന്തം അമ്മയോട് തോന്നിയ വൈരാഗ്യമാണ് മെക്‌സിക്കോയുടെ ഹൃദയം തകര്‍ത്ത കൊലപാതക പരമ്പരകള്‍ക്ക് യുവാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കാണാതായ സ്ത്രീകളുടെ മൊബൈല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ദമ്പതികളെ കുടുക്കിയത്. 

മെക്‌സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശമായ എക്കാടെപെക്കിലാണ് സംഭവം. സ്ത്രീകളെ വശീകരിച്ചതിനു ശേഷം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് വളര്‍ത്തുനായകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഭാര്യയാണ് ഈ കൊലപാതകങ്ങളില്‍ അയാളെ തുണച്ചിരുന്നത്. കടുത്ത മാനസിക രോഗത്തിന് അടിമകളായിരുന്നു ഇവരെന്ന് പോലീസ് പറയുന്നു. 

മനഃശാസ്ത്ര വിദഗ്ദരുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലില്‍ നിരവധി കൊലപാതകങ്ങളും മാനഭംഗങ്ങളും തെളിഞ്ഞുവെങ്കിലും 20 ഓളം പേരെ കൊല്ലപ്പെടുത്തിയെന്നുളളത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. യുവതികളും മദ്ധ്യവയസ്‌ക്കകളുമായ 20 സ്ത്രീകളെയാണ് ദമ്പതികള്‍ ഇരയാക്കിയത്.ഇവരുടെ വീട്ടില്‍ ഉന്തുവണ്ടിയില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് ദമ്പതികള്‍ പൊലീസിന്റെ പിടിയിലായത്. മൂന്ന് യുവതികളും ഒരു കുട്ടിയും കാണാതായ സംഭവത്തിനു പിന്നില്‍ ഇവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് ഇരകളെ കൂടുതലും ഇവര്‍ ആകര്‍ഷിച്ചിരുന്നത്. ഇവരുടെ മൂന്ന് കുട്ടികള്‍ക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ സ്വന്തം അമ്മയോട് തോന്നിയ വൈരാഗ്യമാണ് മെക്‌സിക്കോയെ ഞെട്ടിച്ച കൊലപാതക പരമ്പരകള്‍ക്ക് യുവാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. യുവാന്റെ ചെറുപ്പത്തില്‍ പല പുരുഷന്‍മാരുമായി അമ്മ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നുവെന്നും അമ്മയോടുളള അടങ്ങാത്ത പകയാകാം സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു തളളുന്നതിന് യുവാനെ പ്രേരിപ്പിച്ചതെന്നും മനശാസ്ത്ര വിദഗ്ദരും പറയുന്നു. 

കൊല്ലപ്പെട്ടവിരില്‍ ഭൂരിഭാഗം പേരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. പണവും മറ്റും വാഗ്ദാനങ്ങളും നല്‍കിയാണ് ഇവരെ കുടുക്കിയിരുന്നത്. 2012 ല്‍ 22 വയസുകാരിയായ ഫാബിയോള ലുക്കിന്‍ റെയസിന്റെ കൊലപാതകമാണ് ഇതില്‍ ഏറ്റവും ക്രൂരം. 

വീട്ടുജോലിക്കായി നിയമിച്ചശേഷം ബാത്ത്‌റൂമിലുളള വസ്ത്രങ്ങള്‍ കഴുകാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയ റെയസിനെ യുവാന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇളയകുഞ്ഞിനെയും പെട്രീഷ്യയേയും വീടിനു പുറത്താക്കിയതിനു ശേഷമായിരുന്നു ക്രൂര ബലാത്സംഗം. ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും യുവാന്‍ പുറത്തു വന്നില്ല. കയറി നോക്കിയപ്പോള്‍ വീടിനുളളില്‍ മരിച്ചു കിടക്കുന്ന റെയസിനെയാണ് കണ്ടത്. പിന്നീട് യുവാന്‍ മൃതദേഹത്തില്‍ നിന്നും വലതുകാല്‍ വെട്ടിയെടുത്തു. അതില്‍ നിന്നും ഒരു കഷണം വെട്ടിയെടുത്ത് പിന്നീട് നാലു കഷണമാക്കി മുറിച്ചു. ഒടുവില്‍ അത് വറുത്തു എല്ലാവരും കൂടി കഴിച്ചെന്ന് പെട്രീഷ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com