ഒപ്പം താമസിച്ചപ്പോള്‍ അറിഞ്ഞില്ല ഇങ്ങനെയൊരു ചതി; അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ കുടുക്കിയത് ഇങ്ങനെ

ഫ്‌ലാറ്റില്‍ കൂടെ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്‌നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ ഏഷ്യന്‍ പൗരന്‍ പിടിയില്‍ 
ഒപ്പം താമസിച്ചപ്പോള്‍ അറിഞ്ഞില്ല ഇങ്ങനെയൊരു ചതി; അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ കുടുക്കിയത് ഇങ്ങനെ

ദുബായ്:  ഫ്‌ലാറ്റില്‍ കൂടെ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്‌നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ ഏഷ്യന്‍ പൗരന്‍ പിടിയില്‍. ബാത്ത് റൂമില്‍ ക്യാമറ വച്ച്  സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ 41 വയസുകാരനെ ദുബായ് കോടതിയില്‍ ഹാജരാക്കി. പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 

രണ്ട് കിടപ്പുമുറികളുള്ള ഫ്‌ലാറ്റിലായിരുന്നു ഇയാളുടെ താമസം. ഇയാള്‍ക്കൊപ്പം ഒരു ദമ്പതികളും അവരുടെ സഹോദരിയും മറ്റ് മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ ബാത്ത്‌റൂമിന്റെ സീലിങില്‍ ഒളിപ്പിച്ച് വച്ചായിരുന്നു ഇയാള്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. 

ഇക്കൂട്ടത്തില്‍ ഒരാള്‍ കുളിക്കാനായി കുളിമുറിയില്‍ കയറിയപ്പോഴാണ് ക്യാമറയുടെ ലെന്‍സ് പോലെ എന്തോ ശ്രദ്ധയില്‍പ്പെടുന്നത്. തൊട്ടടുത്ത ദിവസം ബാത്ത്‌റൂമില്‍ കയറിയ മറ്റൊരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. ഇവര്‍ അത് പുറത്തെടുത്ത ശേഷം പരിശോധിക്കാനായി സുഹൃത്തിന് നല്‍കി. 

ഇവര്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോള്‍ ഫ്‌ലാറ്റിലുള്ള ഒരു സത്രീയുടെ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടു. ഈ സമയം ഉറങ്ങുകയായിരുന്ന പ്രതി ഉറക്കമുണര്‍ന്ന് ക്യാമറ കണ്ടെത്തിയ വിവരം മനസിലാക്കി.അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ കൊടുക്കാതെ വന്നതോടെ മാപ്പ് അപേക്ഷിക്കുകയും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സ്ത്രീകള്‍ അപ്പോള്‍ അയാളെ വെറുതെ വിട്ടു. മറ്റാരുടെയും ദൃശ്യങ്ങള്‍ ഇല്ലെന്നും ഇയാള്‍ ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് ലാപ്‌ടോപ്പില്‍ ഇട്ട് പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് വീഡിയോകളും ചിത്രങ്ങളും കണ്ടെത്തുകയായിരുന്നു.  ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്‌ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതിന് പുറമേ മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങളും കാര്‍ഡില്‍ കണ്ടതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഡിസംബറില്‍ തന്നെ ക്യാമറ സ്ഥാപിച്ചിരുന്നെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അതില്‍ തനിക്ക് ഇഷ്ടമുള്ളവ എഡിറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com