ലൈവ് റിപ്പോര്‍ട്ടിംഗിനിടെ 'പിന്നില്‍ പ്രഹരം' ; സ്തംഭിച്ച് മാധ്യമപ്രവര്‍ത്തക ; കുറിപ്പ്, (വീഡിയോ )

പാലത്തില്‍ നിന്ന് മാരത്തണ്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു വനിതാ മാധ്യമപ്രവര്‍ത്തക
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ 'പിന്നില്‍ പ്രഹരം' ; സ്തംഭിച്ച് മാധ്യമപ്രവര്‍ത്തക ; കുറിപ്പ്, (വീഡിയോ )

ജോര്‍ജിയ : സ്തീകള്‍ക്കെതിരായ അതിക്രമം ഇന്ത്യയില്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. ഇതിനെതിരായ പ്രതിഷേധവും ശക്തമാകുകയാണ്. അതിനിടെ ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് മിക്കയിടത്തും സ്ത്രീകള്‍ കടുത്ത ചൂഷണം നേരിടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ, വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിട്ട അപമാനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ജോര്‍ജിയയിലെ വെര്‍ച്വല്‍ ചാനല്‍ ത്രീയ്ക്ക് (WSAV-TV) വേണ്ടി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടയിലാണ് അല്ക്‌സ ബോസര്‍ജാന്‍ എന്ന റിപ്പോര്‍ട്ടര്‍ക്ക് ദുരനുഭവം ഉണ്ടായത്. പാലത്തില്‍ നിന്ന് മാരത്തണ്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇവര്‍. ചാനല്‍ ലൈവ് റിപ്പോര്‍ട്ടിങ്ങ് നടക്കുന്നത് കണ്ടതോടെ, ഓടിവരുന്ന ആളുകളുടെ ആവേശം കൂടി. പുറകില്‍ നിന്ന് പലരും കാമറയ്ക്ക് നേരെ കൈവീശുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് അലക്‌സയ്ക്ക് നേര്‍ക്ക് അതിക്രമം ഉണ്ടായത്. അതിന്റെ ദൃശ്യങ്ങളും ലൈവില്‍ തെളിഞ്ഞിരുന്നു. സണ്‍ഗ്ലാസും നീലനിറത്തിലുള്ള നീളന്‍ കൈ ഷര്‍ട്ടും ധരിച്ച് ഓടുകയായിരുന്നയാള്‍ റിപ്പോര്‍ട്ടറുടെ നിതംബത്തില്‍ പ്രഹരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ അലക്‌സ ഒരു നിമിഷത്തിക്ക് സ്തംഭിച്ചുപോയി. എന്നാല്‍ പതറാതെ വീണ്ടും റിപ്പോര്‍ട്ടിങ് തുടര്‍ന്നു. വീഡിയോ പങ്കുവച്ചു കൊണ്ട് അക്‌സ ട്വിറ്ററിലൂടെ കുറിച്ചത് ഇങ്ങനെയായിരുന്നു:

'ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ എന്റെ നിതംബത്തില്‍ പ്രഹരിച്ചയാളോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ പരിധികള്‍ ലംഘിച്ചു എന്നെ സംഭ്രമത്തിലാക്കി, ഇനിയൊരു സ്ത്രീയ്ക്കും ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലും വച്ചോ ഇത്തരം അക്രമണങ്ങള്‍ സംഭവിക്കാന്‍ പാടില്ല. കുറച്ചുകൂടി നന്നായി പെരുമാറാന്‍ പഠിക്കുക' അല്കസ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com