വാഷിങ്ടണ്‍: നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരുതിയിരുന്നതെന്ന് വെളിപ്പെടുത്തല്‍. ദക്ഷിണേഷ്യയെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ പുറത്തുവന്നതെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചർച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാൾ ഇന്ത്യയിലാണെന്ന് ട്രംപ് പറയുകയായിരുന്നു. എന്നാൽ നേപ്പാൾ സ്വതന്ത്ര രാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഭൂട്ടാൻ ഇന്ത്യയിലാണോയെന്ന് ട്രംപ് ചോദിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നേപ്പാളിനെ 'നിപ്പിൾ' എന്നും ഭൂട്ടാനെ 'ബട്ടൺ' എന്നും ട്രംപ് വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ