ദുബായ്: പ്രവാസികളുടെ ഏറെക്കാലത്തെ പ്രതിഷേധം ഫലം കണ്ടു. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ഇന്ത്യ ഏകീകരിച്ചു. പ്രവാസി സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിലപാടിൽ മാറ്റം വരുത്തിയത്. നിലവില്‍ മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രാകൃത രീതി അവസാനിപ്പിക്കണമെന്ന് ഏറെക്കാലമായി പ്രവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
പുതുക്കിയ നിരക്ക് അനുസരിച്ച് എയര്‍ഇന്ത്യ വിമാനത്തില്‍ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് 12 വയസിന് മുകളിലുള്ളവരുടെ മൃതദേഹത്തിന് 1500 ദിര്‍ഹവും 12 വയസ്സിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 ദിര്‍ഹവുമാണ് ഈടാക്കുക. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ നിരക്ക് തന്നെയാകും ഈടാക്കുക.
ജനുവരി അഞ്ചിന് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതിനൊപ്പം 110 ദിര്‍ഹം കസ്റ്റംഡ് ഡ്യൂട്ടി വേറെയും നല്‍കേണ്ടി വരും.
ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ