തുകയെഴുതിയ കുറിപ്പ് നല്‍കി 'ഓപ്പറേഷന്‍' ; ഒരാഴ്ചയ്ക്കിടെ കവര്‍ന്നത് നാലുബാങ്കുകള്‍ ; 'പിങ്ക് ലേഡി ബന്‍ഡിറ്റ്' പിടിയില്‍

ബാങ്കുകളുടെ കൗണ്ടറില്‍ ഇരിക്കുന്ന ക്ലര്‍ക്കിനു തുകയെഴുതിയ കുറിപ്പ് നല്‍കിയാണ് ഇവര്‍ 'ഓപ്പറേഷന്‍' നടപ്പാക്കിയിരുന്നത്
തുകയെഴുതിയ കുറിപ്പ് നല്‍കി 'ഓപ്പറേഷന്‍' ; ഒരാഴ്ചയ്ക്കിടെ കവര്‍ന്നത് നാലുബാങ്കുകള്‍ ; 'പിങ്ക് ലേഡി ബന്‍ഡിറ്റ്' പിടിയില്‍

ന്യൂയോര്‍ക്ക് : ഒരാഴ്ചയ്ക്കിടെ നാലു ബാങ്കുകള്‍ കൊള്ളയടിച്ച് പൊലീസിന്റെ ഉറക്കം കെടുത്തിയ 'പിങ്ക് ലേഡി ബന്‍ഡിറ്റും' കൂട്ടാളിയും അറസ്റ്റിലായി. അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റില്‍ നിരവധി ബാങ്കുകളില്‍ നിന്ന് പണം തട്ടിയെടുത്ത സിര്‍സി ബെയ്‌സും സഹായി അലക്‌സിസ് മൊറാലിസുമാണ് പൊലീസ് പിടിയിലായത്.  കൊള്ളയ്ക്കു ശേഷം ഒളിവിലായിരുന്ന ഇവരെ നോര്‍ത്ത് കാരലൈനയില്‍ ഷാര്‍ലറ്റ് സ്പീഡ്‌വേ ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാര്‍ലിസ്‌ലി, ഡെലവെയര്‍, പെന്‍സില്‍വേനിയ, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളിലെ ബാങ്കുകളാണ് ഇവര്‍ കവര്‍ച്ചയ്ക്ക് ഇരയാക്കിയത്.

ഏറ്റവുമൊടുവില്‍ നോര്‍ത്ത് കരോലിനയിലെ ബിബി& ടി ബാങ്കിലാണ് ഇവര്‍ പണം തട്ടിയത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയിരുന്നത്. ജൂലൈ 20ന് പെന്‍സില്‍വേനിയയില്‍ ആയിരുന്നു ആദ്യ കൊള്ള. മൂന്നു ദിവസത്തിനുശേഷം ഡെലവെയറിലെ ബാങ്ക് ലക്ഷ്യമിട്ടു. വ്യാഴം, ശനി ദിവസങ്ങള്‍ക്കിടയില്‍ നോര്‍ത്ത് കാരലൈനയിലെ രണ്ടു ബാങ്കുകളും കൊള്ളയടിച്ചതായി എഫ്ബിഐ പറഞ്ഞു. 665 മൈല്‍ ദൂരമാണു കൊള്ളയടിക്കായി യുവതി സഞ്ചരിച്ചത്.

പിടിയിലായ പിങ്ക് ലേഡി ബൻഡിറ്റും കൂട്ടുപ്രതിയും
പിടിയിലായ പിങ്ക് ലേഡി ബൻഡിറ്റും കൂട്ടുപ്രതിയും

ബാങ്കുകളുടെ കൗണ്ടറില്‍ ഇരിക്കുന്ന ക്ലര്‍ക്കിനു തുകയെഴുതിയ കുറിപ്പ് നല്‍കിയാണ് ഇവര്‍ 'ഓപ്പറേഷന്‍' നടപ്പാക്കിയിരുന്നത്. കവര്‍ച്ചയ്ക്ക് എത്തുമ്പോള്‍ കൈവശം പിങ്ക് നിറത്തിലുള്ള ബാഗ് ഉണ്ടായിരുന്നതിനാലാണ് 'പിങ്ക് ലേഡി ബന്‍ഡിറ്റ്' (പിങ്ക് കൊള്ളക്കാരി) എന്നു പേരു വീണത്. യുവതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളറിന്റെ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു. പിടിയിലായ സിര്‍സിയ്ക്കും അലക്‌സിസിനുമെതിരെ മോഷണത്തിനും ആയുധം കൈവശം വെയ്ക്കലിനും ഭീഷണിപ്പെടുത്തലിനും പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com