ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാ-അത്ത്-ഉദ്-ദാവയെ പാക്കിസ്ഥാൻ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ വാർത്താ എജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജമാ-അത്ത്-ഉദ്-ദാവയുടെ ഭാഗമായിട്ടുള്ള ഫലാഹി ഇൻസാനിയത് ഫൗണ്ടേഷനും നിരോധനം ബാധകമാണ്.
1997 ലെ ഭീകരവിരുദ്ധ നിയമ പ്രകാരമാണ് ഇരു സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിരോധനമേർപ്പെടുത്തിയ സംഘടനകളുടെ പേരടങ്ങിയ പട്ടിക പുറത്തുവിട്ടപ്പോഴാണ് ജമാ-അത്ത്-ഉദ്-ദാവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായത്.
ഭീകര സംഘടനകൾക്കെതിരെ പാക്കിസ്ഥാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിലെ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമേറുന്നതിനിടെയാണ് ഈ നിരോധനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ