മുന്‍ ലോകസുന്ദരി മല്‍സരാര്‍ത്ഥി ഹോട്ടലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ ; ദുരൂഹതയെന്ന് പൊലീസ്

മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു
മുന്‍ ലോകസുന്ദരി മല്‍സരാര്‍ത്ഥി ഹോട്ടലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ ; ദുരൂഹതയെന്ന് പൊലീസ്

മെക്‌സിക്കോ : മുന്‍ ലോകസുന്ദരി മല്‍സരാര്‍ത്ഥിയും ഉറുഗ്വന്‍ സൗന്ദര്യറാണിയും മോഡലുമായ ഫാത്തിമി ഡാവില ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് 31 കാരിയായ ഫാത്തിമിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ, കൊലപാതകമാണോ എന്നതില്‍ വ്യക്തതയില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 

മോഡലായ ഫാത്തിമി ജോലിയുടെ ഭാഗമായാണ് ഏപ്രില്‍ 23 ന് മെകിസ്‌ക്കോ സിറ്റിയിലെത്തിയതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജോലി സംബന്ധമായ ഇന്റര്‍വ്യൂവിന് വന്നു എന്നാണ് ഹോട്ടലില്‍ അറിയിച്ചതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

2006 ല്‍ ഉറുഗ്വന്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമി ഡാവില അതേവര്‍ഷം വിശ്വസുന്ദരി മല്‍സരത്തില്‍ രാജ്യത്തിന് വേണ്ടി പങ്കെടുത്തിരുന്നു. പിന്നീട് 2008 ല്‍ ലോകസുന്ദരിപ്പട്ടത്തിന് വേണ്ടിയുള്ള മല്‍സരത്തിലും ഫാത്തിമി പങ്കെടുത്തു. 

അതിനിടെ ഫാത്തിമി മാംസവ്യാപാര സംഘത്തിലെ കണ്ണിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര എക്‌സോര്‍ട്ട് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് വ്യക്തമാക്കുന്നത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം ഫാത്തിമിയുടെ അര്‍ധനഗ്ന ചിത്രങ്ങളാണ് ഉള്ളതെന്നും പോസ്റ്റ് വിശദമാക്കുന്നു. ഈ സംഘത്തിന് മരണത്തിന് പിന്നില്‍ പങ്കുണ്ടോ എന്ന സംശയവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com