ഐ ഫോണ്‍ നന്നാക്കാനായി 19 കാരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി; 22കാരിയും 32കാരിയും കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; അറസ്റ്റ്

ഫോണ്‍ റിപ്പയര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് 19 കാരനെ 22 കാരി ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു 
ഐ ഫോണ്‍ നന്നാക്കാനായി 19 കാരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി; 22കാരിയും 32കാരിയും കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; അറസ്റ്റ്

ഐ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പത്തൊന്‍പത് കാരനെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. 22 കാരിയും 32 കാരിയും ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട ശേഷം സെക്‌സ് ടോയ് ഉപയോഗിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഐ ഫോണിന്റെ സ്‌ക്രീന്‍ കേടുവരുത്തിയെന്നാരോപിച്ചായിരുന്നു ക്രൂരകൃത്യം. റഷ്യയിലാണ് സംഭവം.

ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇത് ഓണ്‍ലൈനില്‍ പുറത്തുവിടുമെന്ന് പറഞ്ഞ് കൗമരക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഫോണ്‍ റിപ്പയര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് 19 കാരനെ 22 കാരി ഫ്ലാറ്റിലേക്ക് വിളിച്ചു. തുടര്‍ന്ന് ഫോണുമായി വീട്ടിലേക്ക് പോയ യുവാവ് കേടുപാടുകള്‍ മാറ്റി ഫോണ്‍ തിരികെയെത്തിച്ചു. എന്നാല്‍ ഫോണിന്റെ സ്‌ക്രീന്‍ കേടാക്കിയെന്നാരോപിച്ച് യുവാവിനോട് ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കാന്‍ യുവാവ് തയ്യാറായില്ല. ഇതിന് പിന്നാലെ ഇവര്‍ സെക്‌സ് ടോയ് ഉപയോഗിച്ച് ഇയാളെ ബലാത്സംഗം ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com