മാതാപിതാക്കള്‍ ഒറ്റയ്ക്ക് കിടത്തി ശീലിപ്പിക്കാന്‍ നോക്കി; ഏഴ് മാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം

രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയ ഏഴ് മാസം പ്രായമുളള കുഞ്ഞ്  കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിംഗപ്പൂര്‍:രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയ ഏഴ് മാസം പ്രായമുളള കുഞ്ഞ്  കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചു. കുഞ്ഞിന്റെ പിതാവ് രാവിലെ വന്ന് നോക്കുമ്പോഴാണ് കുഞ്ഞ് മരിച്ചുകിടക്കുന്നതായി കണ്ടത്. സിംഗപൂരില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാനാണ്  വെറും ഏഴ് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ  ഒറ്റയ്ക്ക് കിടത്തിയത് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കൂടാതെ ശാരീരികബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന തങ്ങള്‍ വഴി കുട്ടിക്ക് അസുഖം പകരരുത് എന്ന ചിന്തയും കുട്ടിയെ ഒറ്റയ്ക്ക് കിടത്താന്‍ കാരണമായതായും മാതാപിതാക്കള്‍ പറയുന്നു.കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് അമ്മ പറയുന്നു. 

രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്റെ അച്ഛന്‍ മുറി തുറന്നപ്പോഴാണ്  കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പരിശോധിച്ച ഡോക്ടറും റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞ് ഉരുണ്ട് കട്ടിലിന്റെ വിടവില്‍ എത്തിയതാകാമെന്നും ഡോക്ടര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com