മരുന്നു കഴിക്കുന്ന പുരുഷന്മാര്‍ക്ക് സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്‌പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണ് സ്തന വളര്‍ച്ചയുണ്ടായത്
മരുന്നു കഴിക്കുന്ന പുരുഷന്മാര്‍ക്ക് സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ന്യൂയോര്‍ക്ക്; മരുന്നിന്റെ പാര്‍ശ്വഫലത്തിന്റെ പേരില്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് ഭീമന്‍ പിഴ. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്‍മാരില്‍ സ്തനവളര്‍ച്ച ഉണ്ടാക്കുന്നുവെന്ന കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് കോടതി വിധിച്ചത്. 800 കോടി ഡോളറാണ് കമ്പനി നഷ്ടപരിഹാരമായി നല്‍കേണ്ടത്. 

മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്‌പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്ത്‌നവളര്‍ച്ച ഉണ്ടായി എന്നാരോപിച്ച് നിക്കോളാസ് മുറെ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തില്‍ റിസ്‌പെര്‍ഡാല്‍ കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്തനവളര്‍ച്ച ഉണ്ടായി. യുഎസിലെ പെന്‍സില്‍വാനിയ കോടതിയുടേതാണ് വിധി. 

മരുന്നിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി ഇത് മറച്ചുവച്ചെന്ന് കോടതി കണ്ടെത്തിയിരുന്നു.  തുടര്‍ന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അനുബന്ധ കമ്പനിയായ ജാന്‍സണ്‍ ഫാര്‍മസ്യൂട്ടിക്കലുമാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. എന്നാല്‍ ഉത്തരവിനെതിരെ കമ്പനി അപ്പീല്‍പോകാന്‍ തയാറെടുക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com