മയാമി: സ്വന്തം പിതാവിനെയും വളര്‍ത്തമ്മയെയും അടക്കം വീട്ടിലെ അഞ്ച് അംഗങ്ങളെ പതിനാലുകാരൻ വെടിവച്ചു കൊന്നു. അമേരിക്കയിലെ അലബാമയിലുള്ള എല്‍ക്‌മോണ്ടിലാണ് സംഭവം നടന്നത്. മൂന്നുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
അച്ഛനെയും വളര്‍ത്തമ്മയെയും മൂന്ന് സഹോദരങ്ങളെയുമാണ് കൗമാരക്കാരന്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന് ശേഷം കുട്ടിതന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. അഞ്ച് പേരെയും വെടിവച്ചത് താൻ തന്നെയാണെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം കുട്ടി വ്യക്തമാക്കിയില്ല. വലിച്ചെറിഞ്ഞ തോക്ക് കണ്ടെത്താനും സഹായിച്ചു.
തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ കേസന്വേഷണം തുടരുകയാണെന്നും തോക്ക് എവിടെനിന്ന് കിട്ടിയതാണെന്ന് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമമെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ