കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബത്തിനൊപ്പം കറങ്ങാൻ ഇറങ്ങിയ സോഷ്യൽ മീഡിയ താരത്തിന് രൂക്ഷ വിമർശനം. ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസറും ഫാഷൻ ഡിസൈനറുമായ എറീലെ ചാർനസാണ് ക്വാറന്റീൻ ലംഘിച്ചത്. വിമർശനം രൂക്ഷമായതോടെ ക്ഷമാപണവുമായി ഇവർ രംഗത്തെത്തി.
32 കാരിയായ ചർനസ് മാർച്ച് 18നാണ് തനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്. ഒരു ആഴ്ച ഭർത്താവിനൊപ്പം ഇവർ വീട്ടിൽ തുടർന്നു. എന്നാൽ മാർച്ച് 26 ന് ഇവർ മാൻഹാട്ടണിലെ വീട്ടിൽ നിന്ന് കുടുംബസമേതം ഹാംറ്റണിലേക്ക് പോലുകയായിരുന്നു. സർക്കാർ നിർദേശ പ്രകാരമുള്ള 14 ദിവസത്തെ ക്വാറന്റീൻ പാലിക്കാതിരുന്നതാണ് ഇവർക്കെതിരെ രൂക്ഷ വിമർശനം ഉയരാൻ കാരണമായത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വീടിനു പുറത്തുനിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വീടിന് പുറത്തുനിൽക്കുന്നതിന്റേയും കുഞ്ഞിനൊപ്പം റോഡിലൂടെ നടക്കുന്നതിന്റേയും ചിത്രങ്ങൾ എല്ലാം ഇവർ പങ്കുവെക്കുകയായിരുന്നു. ഇതിനെല്ലാം രൂക്ഷവിമർശനമാണ് ഉയരുന്നത്. മറ്റുള്ളവർക്ക് രോഗം വരരുതെന്നുള്ള ചിന്ത ഇവർക്കില്ലെന്നാണ് വിമർശകർ കുറിച്ചത്. 13 ലക്ഷത്തിൽ അധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ് ഇവർക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ