വായില്‍ മുഴുവന്‍ ചോര നിറയുവോളം തല ഭിത്തിയില്‍ അടിച്ചു, യുവതിക്ക് രക്ഷയായത് അയല്‍ക്കാര്‍; കാമുകന്റെ ക്രൂരത തുറന്നുപറഞ്ഞ് 31കാരി 

സെറിന്‍ എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോക്ക്ഡൗണ്‍ നാളില്‍ 31കാരിയായ കാമുകിയെ മര്‍ദ്ദിച്ച 24കാരനെ ജയിലിലടച്ചു. പോള്‍ റോബര്‍ട്ട് മോര്‍ഗന്‍ റിച്ചാര്‍ഡ്‌സ് എന്നയാളാണ് പിടിയിലായത്. സെറിന്‍ എന്ന യുവതിയാണ് റിച്ചാര്‍ഡിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 

2018 ജൂലൈ മുതല്‍ പ്രണയത്തിലായിരുന്ന റിച്ചാര്‍ഡും സെറിനും ഒന്നിച്ചായിരുന്നു താമസം. ആദ്യ ആറ് മാസം പ്രശ്‌നമില്ലാതെ മുന്നോട്ടുപോയ ബന്ധം പിന്നീട് വഴക്കുകളിലേക്ക് നീങ്ങി. ലോക്ക്ഡൗണ്‍ കാലത്ത് റിച്ചാര്‍ഡ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായാണ് സെറിന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.  

ലോക്ക്ഡൗണില്‍ താന്‍ റിച്ചാര്‍ഡിന്റെ പിടിയില്‍ അകപ്പെട്ടെന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറഞ്ഞു. രാത്രിയും പകലും പേടിച്ചാണ് തള്ളിനീക്കിയതെന്ന് പറഞ്ഞ യുവതി താന്‍ ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനത്തെക്കുറിച്ച് വെളിപ്പെടുത്തി. മുടിക്ക് കുത്തിപിടിക്കുകയും തലയിലും മുഖത്തും അടിക്കുകയും പതിവായിരുന്നു. പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ബൈക്ക് വില്‍ക്കുന്നതില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഭിത്തിയിലേക്ക് മുഖം ചേര്‍ത്ത് ഇടിച്ചു. വായില്‍ മുഴുവന്‍ ചോര നിറയുവോളം തല ഭിത്തിയില്‍ അടിച്ചുകൊണ്ടിരുന്നു. റിച്ചാര്‍ഡിന്റെ കൈപാടുകള്‍ തന്റെ മുതുകില്‍ പതിയുന്നത്ര ശക്തിയില്‍ മര്‍ദ്ദിച്ചെന്നും യുവതി പറഞ്ഞു. ഒരു ദിവസം റിച്ചാര്‍ഡ് മര്‍ദ്ദിക്കുന്ന ശബ്ദം കേട്ട അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചതെന്നും യുവതി പറഞ്ഞു. 

ഹൊറര്‍ സിനിമകളിലെ രംഗങ്ങള്‍ക്ക് സമാനമായാണ് അവിടുത്തെ കാഴ്ചകള്‍ അയല്‍ക്കാര്‍ വിവരിച്ചത്. പൊലീസ് വന്നപ്പോഴും പേടിച്ചരണ്ടിരുന്ന സെറിന്‍ തനിക്ക് സംഭവിച്ചത് തുറന്നുപറയാന്‍ വിസ്സമ്മതിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സെറിന്‍ ഒടുവില്‍ ഡോക്ടര്‍മാരോടാണ് താന്‍ കടന്നുപോയ അവസ്ഥ ആദ്യം വിവരിച്ചത്. പിന്നീടാണ് റിച്ചാര്‍ഡ്‌സ് അറസ്റ്റിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com