മൂന്നാമത്തെ കുട്ടി വേണ്ട; ഗര്‍ഭിണിയെന്ന് യുവതി; ലൈംഗിക ബന്ധത്തിനിടെ 21 കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഇത്രയും ചെറിയ പ്രായത്തില്‍ മൂന്നുകുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൊലപാതകത്തിന് കാരണമായത്
മൂന്നാമത്തെ കുട്ടി വേണ്ട; ഗര്‍ഭിണിയെന്ന് യുവതി; ലൈംഗിക ബന്ധത്തിനിടെ 21 കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു

സാവോപോളോ: മൂന്നാമത്തെ കുട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ യുവാവ് കഴുത്തറുത്ത്ു കൊന്നു. ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെയാണ് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പൊലീസ് ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സാവോ പോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു ദാരുണസംഭവം.

രണ്ടു കുട്ടികളുടെ അമ്മയായ 22 കാരി ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 22ന് രാത്രി ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. ഇത്രയും ചെറിയ പ്രായത്തില്‍ മൂന്നുകുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൊലപാതകത്തിന് കാരണമായത്.

ഫ്രാന്‍സിന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ സംഭവദിവസം രാത്രി ദമ്പതിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞ് വേണ്ടെന്ന് അറൗജോ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫ്രാന്‍സിന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തു. അല്പസമയത്തിനുശേഷം വഴക്ക് അവസാനിക്കുകയും ദമ്പതിമാര്‍ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് രാത്രിയില്‍ ലൈംഗികബന്ധത്തിനിടെയാണ് അറൗജോ ഭാര്യയെ കൊലപ്പെടുത്തിയത്.

മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം അറൗജോ സ്വയം ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നു അറൗജോ കൈത്തണ്ടയിലും കഴുത്തിലും മുറിവേല്‍പ്പിച്ചത്. എന്നാല്‍ ഇരുവരെയും കിടപ്പമുറിയില്‍ കണ്ടെത്തുമ്പോള്‍ അറൗജോ മരിച്ചിരുന്നില്ല.

പരിക്കേറ്റിരുന്ന അറൗജോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം ആറാഴ്ചയോളം നീണ്ട ചോദ്യംചെയ്യലിലാണ് ഇയാള്‍ പൂര്‍ണമായും കുറ്റം സമ്മതിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com