കാമുകിക്കൊപ്പം ജീവിക്കാന്‍ വീല്‍ചെയറോടെ ഭാര്യയെ കുളത്തിലിട്ട് കൊന്നു; പെട്ടിനിറയെ വയാഗ്രയും സെക്‌സ് ടോയ്‌സും; 71കാരന് ആജിവാനന്ത തടവ്

ഇതിനിടെയാണ് മറ്റൊരു ഒരു സ്ത്രീയുമായി ഇന്റര്‍നെറ്റിലൂടെ ബന്ധം സ്ഥാപിച്ചത്
കാമുകിക്കൊപ്പം ജീവിക്കാന്‍ വീല്‍ചെയറോടെ ഭാര്യയെ കുളത്തിലിട്ട് കൊന്നു; പെട്ടിനിറയെ വയാഗ്രയും സെക്‌സ് ടോയ്‌സും; 71കാരന് ആജിവാനന്ത തടവ്

സിഡ്‌നി: പക്ഷാഘാതത്തെ തുടര്‍്ന്ന് വീല്‍ ചെയറിലായ ഭാര്യയെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ആജീവനാന്ത തടവ്. ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് സ്വദേശിയായ പീറ്റര്‍ റെക്‌സ് ഡാന്‍സിയ്ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. തടവുകാലത്തെ 25 വര്‍ഷത്തിനിടെ പ്രതിക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. 

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. പക്ഷാഘാതം ബാധിച്ച് വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ഭാര്യ ഹെലന്‍ ഡാന്‍സിയെയാണ് പീറ്റര്‍ ഡാന്‍സി കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചൈനയിലുള്ള കാമുകിക്കൊപ്പം ജീവിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍ ഹെലന്റെ മരണത്തില്‍ സംശയം തോന്നിയ പോലീസ് പീറ്ററിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മൈക്രോബയോളജിസ്റ്റായിരുന്ന ഹെലന് 1990ലാണ് പക്ഷാഘാതമുണ്ടാകുന്നത്. തുടര്‍ന്നങ്ങോട്ട് വീല്‍ചെയറിലായിരുന്നു ഇവരുടെ ജീവിതം. ഹെലന്റെ ഭാരിച്ച ചികിത്സാചെലവും സംരക്ഷണവും പീറ്ററിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനിടെയാണ് ചൈനയിലുള്ള ഒരു സ്ത്രീയുമായി ഇന്റര്‍നെറ്റിലൂടെ ബന്ധം സ്ഥാപിച്ചത്. 

അഡലെയ്ഡിലെ വിയലേ ഗാര്‍ഡന്‍സിലെ കുളത്തിലേക്കാണ് പീറ്റര്‍ ഭാര്യയെ തള്ളിയിട്ടത്. വീല്‍ചെയറോടെ കുളത്തില്‍ വീണ ഭാര്യയെ രക്ഷിക്കാനെന്ന വ്യാജേന ഇയാള്‍ കുളത്തിലിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പീറ്ററിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചൈനീസുകാരിയുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ കണ്ടെത്തി. ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ ചൈനയിലേക്ക് പോകാനുള്ള വിമാനടിക്കറ്റും ഇയാള്‍ ബുക്ക് ചെയ്തിരുന്നു. മാത്രമല്ല, പീറ്ററിന്റെ പെട്ടിയില്‍നിന്ന് ഒട്ടേറെ ഗര്‍ഭനിരോധ ഉറകള്‍, വയാഗ്ര, സെക്‌സ് ടോയ്‌സ്, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തുടങ്ങിയവ കണ്ടെടുക്കുകയും ചെയ്തു. 

ഭര്‍ത്താവിനെ വിശ്വസിച്ച ഭാര്യയെ കൊലപ്പെടുത്തിയ പീറ്ററിനെ ഏറ്റവും ക്രൂരനെന്നാണ് കോടതി വിശേഷിപ്പിച്ചത്. ആജീവനാന്ത തടവിനെതിരേ പ്രതിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com